ചെന്നൈ: വിവാഹിതയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ആള്‍ദൈവത്തെയും ഒത്താശ ചെയ്ത ഭാര്യയെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളോളം യുവതിയെ പീഡിപ്പിച്ച കൊളത്തൂര്‍ വിനായകപുരത്ത് ഷിര്‍ദിപുരം സര്‍വശക്തിപീഠം എന്ന പേരില്‍ ആശ്രമം നടത്തുന്ന ‘നാണു ബാബ’ എന്ന സത്യനാരായണന്‍ (48), ഒത്താശ ചെയ്ത ഭാര്യ പുഷ്പലത (44) എന്നിവരാണ് പിടിയിലായത്.

പരാതിക്കാരിയെ പ്ലസ്ടുവിനു പഠിക്കുമ്ബോള്‍ മുതല്‍ ഇയാള്‍ ചൂഷണം ചെയ്തു വരികയായിരുന്നു. വിവാഹ ശേഷവും യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് തുടര്‍ന്ന്. അഞ്ചുവര്‍ഷത്തോളമായി പ്രതി സത്യനാരായണന്‍ പീഡിപ്പിച്ചിരുന്നുവെന്ന് കേസന്വേഷിക്കുന്ന മാധാവരം ഓള്‍ വുമന്‍ പൊലീസ് പറഞ്ഞു. 2016-ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബായിരുന്നു ആശ്രമത്തില്‍വെച്ച്‌ യുവതി ആദ്യം പീഡനത്തിനിരയായത്. പാപങ്ങള്‍ ഇല്ലാതാക്കുകയാണെന്നു പറഞ്ഞായിരുന്നു ലൈംഗികചൂഷണം. പിന്നീട് യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയും ലൈംഗികോപദ്രവം തുടര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടുവര്‍ഷം മുമ്ബ് യുവതിയുടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ജോലിക്കായി വിദേശത്തേക്ക് പോയതറിഞ്ഞതോടെ സത്യനാരായണന്‍ വീണ്ടും യുവതിയെ സമീപിച്ചു. നഗ്‌നദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. കഴിഞ്ഞവര്‍ഷം മേയില്‍ യുവതി ഗര്‍ഭിണിയായി. കുഞ്ഞിനെ വളര്‍ത്താനുള്ള യുവതിയുടെ തീരുമാനത്തോട് ആദ്യം വിയോജിച്ച ഭര്‍ത്താവ് പിന്നീട് അനുകൂലിച്ചു.

ഫെബ്രുവരിയില്‍ കുഞ്ഞ് ജനിച്ചപ്പോള്‍ നാട്ടിലെത്തിയ ഭര്‍ത്താവ് വിദേശത്തേക്ക് മടങ്ങിയതോടെ സത്യനാരായണന്‍ വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ പോക്‌സോ ചുമത്തി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. മറ്റേതെങ്കിലും ഭക്തരെ ആള്‍ദൈവം ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക