തൊടുപുഴ: സുഹൃത്തിനെ ഇരുമ്ബ് പൈപ്പിന് തലക്കടിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും. ആനവിരട്ടി പീച്ചാട് പുളിന്താനത്ത് ജെക്സിന്‍ ആന്റണി(കുട്ടായി) യെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാങ്കുളം വിരിപാറ മാട്ടുപ്പാറത്തോട്ടത്തില്‍ ബിജു(41) വിനെയാണ് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി. അനില്‍ കുറ്റകാരനെന്ന് കണ്ട് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം.

2012 ഫെബ്രുവരി 5ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെക്സിന്‍ സുഹൃത്തായ ബിജുവിന് പണം കടം നല്‍കിയിരുന്നു. ഇത് പലതവണ ചോദിച്ചെങ്കിലും മടക്കി നല്‍കിയില്ല. ഇതിനിടെ മാങ്കുളം പള്ളിയില്‍ നിന്ന് പെരുന്നാള് കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പാണ്ടിക്കുന്നേല്‍പടി ഭാഗത്ത് വച്ച്‌ സഹോദരിയുടെ വീടിന് മുന്‍വശത്ത് നിന്ന ബിജുവിനെ കണ്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്ക് കിട്ടാനുള്ള പണം ആവശ്യപ്പെടുകയും വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിന്റെ വിരോധം നിമിത്തം പ്രതി സഹോദരിയുടെ വീട്ടില്‍ നിന്ന് ഇരുമ്പ് പൈപ്പുമായി എത്തി ജെക്സിനെ പിന്നില്‍ നിന്നും തലയ്ക്ക് അടിക്കുകയും നിലത്ത് വീണപ്പോള്‍ തലയില്‍ തുടരെ കമ്പി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സോണി മത്തായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ ആയിരുന്ന പി.ഡി. മോഹനന്‍ അന്വേഷണം നടത്തി എ.ആര്‍. ഷാനിഖാന്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഏബിള്‍ സി കുര്യന്‍ ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക