തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഏഴു ജില്ലകളിലായി 65ഒാളം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ ശിപാര്‍ശ.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിളിച്ച ഉന്നതതല യോഗത്തിലാണ് ഹയര്‍ സെക്കന്‍ഡറി സീറ്റ് ക്ഷാമം പരിഹരിക്കാനാവശ്യമായ ബാച്ചുകളുടെ കണക്ക് സമര്‍പ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശിപാര്‍ശ ചെയ്ത ബാച്ചുകളില്‍ പകുതിയും 5000ത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്ത മലപ്പുറം ജില്ലയിലേക്കാണ്.പാലക്കാട്, കോഴിക്കോട് ജില്ലകളാണ് തൊട്ടുപിന്നില്‍. തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചില താലൂക്കുകളില്‍ ഏതാനും ബാച്ചുകളും ആവശ്യമാെണന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം യോഗത്തില്‍ അറിയിച്ചു. കോമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളാണ് ശിപാര്‍ശ ചെയ്തതില്‍ ഭൂരിഭാഗവും. രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം നടക്കുന്ന സാഹചര്യത്തില്‍ എത്ര പുതിയ ബാച്ചുകള്‍ വേണമെന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാന്‍ വീണ്ടും വെള്ളിയാഴ്ച യോഗം ചേരും

.ജില്ല അടിസ്ഥാനത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് മതിയായ സീറ്റില്ലാത്തത്. എന്നാല്‍, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളില്‍ സീറ്റ് കുറവുണ്ടെന്ന് കണ്ടാണ് പുതിയ ബാച്ചിനുള്ള നിര്‍ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക