ആലുവ: മോഫിയ ആത്മഹത്യ ചെയ്ത കേസില്‍ സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൊലീസ് നടത്തിയ ചര്‍ച്ചയിലാണ് പിഴവുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച്ച നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഐക്ക് ക്ലീന്‍ ചിറ്റ് ആയിരുന്നു ഡി.വൈ.എസ്.പി നല്‍കിയിരുന്നത്. പക്ഷെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്.പി കെ. കാര്‍ത്തിക് ആവശ്യപ്പെടുകയായിരുന്നു.അതേസമയം, ബുധനാഴ്ച്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറിയ തെറ്റുകള്‍ മാത്രമാണ് സി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പറയുന്നു.

മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയില്‍ തുടരുന്നതിനെതിരെ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ടുണ്ട്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും മാറ്റുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്.മോഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് പിതാവ് ദില്‍ഷാദും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക