പാലക്കാട്: ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം വഴിയില്‍ തടഞ്ഞ് വെട്ടിക്കൊന്നു.ആര്‍.എസ്.എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്താണ് (27) കൊല്ലപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാവിലെ 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്ബറത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിറുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിനു പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ കെ.എം.ഹരിദാസ് ആരോപിച്ചു.

തലയിലേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണം. തലയില്‍ മാത്രം ആറ് വെട്ടേറ്റു. ശരീരത്തിലാകെ 30 ലധികം വെട്ടുണ്ട്. ഭാര്യ വീട്ടില്‍ നിന്നിറങ്ങി 500 മീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡിലെ കുഴിയുള്ള ഭാഗത്തുവച്ച്‌ ബൈക്കിന്റെ വേഗത കുറച്ചു. ആസമയം,അക്രമി സംഘം മാരുതി ആള്‍ട്ടോ കാറിലിരുന്നുകൊണ്ടു ആദ്യം കൈയില്‍ വെട്ടി. ദമ്ബതികള്‍ നിലത്തുവീണപ്പോള്‍ സംഘം കാറില്‍ നിന്നിറങ്ങി. ഒരാള്‍ ഭാര്യയെ മാറ്റിനിറുത്തി. മറ്റു നാലുപേര്‍ വളഞ്ഞുനിന്ന് തലങ്ങും വിലങ്ങും വെട്ടി.

കൈകള്‍ക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ് തല്‍ക്ഷണം മരിച്ചു. കൈവിരല്‍ അറ്റിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികള്‍ മടങ്ങിയത്. ഓടിക്കൂടിയവര്‍ ഓട്ടോറിക്ഷയിലാണ് സഞ്ജിത്തിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ്, ഡിവൈ.എസ്.പി പി.സി.ഹരിദാസ്, ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക