ബാലുശ്ശേരി: ഭിന്നശേഷിക്കാരിയെയും ബാലികയെയും പീഡിപ്പിച്ച്‌ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച രാവിലെ സംഭവം നടന്ന ശേഷം ടൂവീലറില്‍ രക്ഷപ്പെട്ട പ്രതി പൂനത്ത് കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദിനായി (46) ബാലുശ്ശേരി സി.ഐ എം.കെ. സുരേഷ് ബാബു, എസ്.ഐ പി. റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.ഇന്നലെ വയനാട് കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മുഹമ്മദ് പത്തു വര്‍ഷം മുമ്ബ് ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന ശേഷം നാട്ടില്‍ കോണ്‍ക്രീറ്റ് പണിയും മറ്റുമായി കഴിഞ്ഞു വരുകയാണ്. പീഡനത്തിനിരയായവരുടെ കുടുംബവുമായി നേരത്തെ തന്നെ മുഹമ്മദ് സൗഹൃദത്തിലായിരുന്നു.മുഹമ്മദിനെ കണ്ടെത്താനായി ബാലുശ്ശേരി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക