കൊച്ചി: അമ്മക്കൊപ്പം താമസിക്കണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നുമടക്കം വ്യവസ്ഥയോടെ മയക്കുമരുന്ന് കേസില്‍ പ്രതിയായ യുവതിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ജനുവരി 30ന് രാത്രി കൊച്ചി നഗരത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുകളും ഹഷീഷ് ഓയിലും കഞ്ചാവുമായി പിടിയിലായ സംഘത്തിലെ അംഗമായ വൈപ്പിന്‍ സ്വദേശിനി ആര്യ ചേലാട്ടിനാണ് കര്‍ശന വ്യവസ്ഥകളോടെ ജസ്റ്റിസ് കെ. ഹരിപാല്‍ ജാമ്യം അനുവദിച്ചത്.

44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് ആര്യയെയും കാസര്‍കോട് സ്വദേശി വി.കെ. സമീര്‍, കോതമംഗലം സ്വദേശി അജ്മല്‍ റസാഖ് എന്നിവരയും പിടികൂടിയത്. 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രധാന പ്രതിയായ ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഹരജിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ജനുവരി 30 മുതല്‍ ജയിലിലാണെന്നും വിലയിരുത്തിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക