തിരുവനന്തപുരം: പേവിഷബാധ മരണങ്ങള് സംസ്ഥാനത്ത് കുത്തനെ ഉയരുന്നു. ഇൗ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച മുഴുവന്‍ പേരും മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്.18 പേവിഷബാധ മരണങ്ങള് ഉണ്ടായെന്നാണ് അനൗദ്യോഗിക വിവരമെങ്കിലും ആരോഗ്യവകുപ്പ് കണക്കില്‍ പത്താണ്. ഒക്ടോബറില്‍ മാത്രം ഇതുവരെ മൂന്നു മരണം സംഭവിച്ചു. പേവിഷബാധക്കെതിരെ ശക്തമായ പ്രതിരോധം ആര്‍ജിച്ച കേരളത്തില്‍ മരണങ്ങള് കുത്തനെ ഉയരുന്നത് ഗൗരവതരമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വാക്സിന് സൂക്ഷിക്കുന്നതിലോ വാക്സിന് നല്‍കുന്നതിലോ ഉള്ള പാകപ്പിഴയാകാം കാരണമെന്നാണ് അനുമാനം. രോഗലക്ഷണം പ്രകടമായാല്‍ മരണം ഉറപ്പാണ്. എന്നാല്‍, ശരിയായ വാക്സിന് യഥാസമയം സ്വീകരിച്ചാല്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്നതുമാണ് റാബിസ് രോഗബാധ.ഇപ്പോള്‍ മരിച്ചവരില്‍ മിക്കവരും വാക്സിന് സ്വീകരിച്ചവരാണ്. കാസര്‍കോട് സ്വദേശി ഏഴുവയസ്സുകാരന് ആനന്ദ്, മുത്തങ്ങയിലെ കിരണ്‍കുമാര്‍ (30), കാസര്‍കോട് സ്വദേശിനി വിന്‍സി (17) എന്നിവരുടെ മരണങ്ങള് അടുത്തിടെ സംഭവിച്ചതാണ്. ഇന്ത്യയില്‍ നിരവധി കമ്ബനികള്‍ വാക്സിന് നിര്‍മിക്കുന്നുണ്ട്. നിര്‍മാണത്തിലെ പാളിച്ച, ഗുണമേന്മ, വിതരണ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിലെ വീഴ്ച, സൂക്ഷിക്കുന്നതിലെ പോരായ്മ തുടങ്ങിയവയൊക്കെ സംശയിക്കപ്പെടുന്നു. എങ്കിലും സാധ്യതയേറെയും ചൂണ്ടിക്കാട്ടപ്പെടുന്നത് കുത്തിവെപ്പിലെ സാേങ്കതിക പിഴവിലേക്കാണ്.സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമാണ് ഇൗ വാക്സിന്. അത് ഡോക്ടറുെട നിര്‍ദേശപ്രകാരം കൃത്യമായ ഷെഡ്യൂളുകളില്‍ എടുക്കണം. ദിവസംതോറും നിരവധിയാളുകളാണ് നായ്, പൂച്ച മറ്റ് വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുടെ കടിയേറ്റ് ചികിത്സ തേടുന്നത്.പരിശോധന വേണംപേവിഷബാധ മരണങ്ങള് കൂടുന്നതില്‍ പരിശോധന വേണമെന്നും വാക്സിനിലോ വാക്സിന് നല്‍കുന്നതിലോ പാകപ്പിഴ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടതാണെന്നും ഇന്ഡ്രാഡെര്മല് റാബിസ് വാക്സിനേഷന് (െഎ.ഡി.ആര്.വി) മുന്‍ നോഡല്‍ ഒാഫിസര്‍ ഡോ. തോമസ് മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോള്‍ സംഭവിച്ച മരണങ്ങളില്‍ കുറച്ചുപേര്‍ വാക്സിനേഷന് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. മറ്റുള്ളവര്‍ പൂര്‍ണമായും എടുത്തവരുമാണ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.