തിരുവനന്തപുരം: മോന്‍സണ്‍ വിവാദത്തില്‍ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യത്തോട് ക്ഷോഭിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍.മോന്‍സന്റെ പീഡനത്തിന് ഇരയായ യുവതി താങ്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ എന്നതായിരുന്നു ചോദ്യം. ‘ഈ പൂഴിക്കടക്കനൊന്നും എന്റെയടുത്ത് എടുക്കേണ്ട. ഇത് ജനുസ്സ് വേറെയാ. മനസ്സിലായില്ലേ. അങ്ങനെയുണ്ടെങ്കില്‍ അന്വേഷിച്ചോട്ടെ. ഞാനപ്പോള്‍ നോക്കിക്കോളാം.’- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ദൃശ്യങ്ങളുണ്ടെങ്കില്‍ ചാനലില്‍ സംപ്രേഷണം ചെയ്യൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു.ഭാരവാഹി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. കെ മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ പാര്‍ട്ടിയില്‍ പുതിയ ലിസ്റ്റിനെ കുറിച്ച്‌ ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ തര്‍ക്കം ഉണ്ടാക്കേണ്ട. നിങ്ങള്‍ എന്തെങ്കിലും കിട്ടാനാണ് ശ്രമിക്കുന്നത് എങ്കില്‍ ഒന്നും കിട്ടൂല. മുരളീധരന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ അദ്ദേഹവുമായി നേരിട്ടു സംസാരിക്കും. അദ്ദേഹം പറഞ്ഞത് എന്താണ് എന്നറിയില്ല. എന്റെ മുമ്ബില്‍ പരാതി വന്നാല്‍ അത് ആരതായാലും പരിഗണിക്കും.’ – അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നൂറില്‍ നിന്ന് 56ലേക്ക് പട്ടിക കൊണ്ടുവന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് അതാണ് മാന്ത്രികം എന്നായിരുന്നു സുധാകരന്റെ മറുപടി. ‘അവിടെയാണ് നിങ്ങള്‍ ഞങ്ങളെ വിലയിരുത്തേണ്ടത്. കടലു നികത്തിയാണ് കൈത്തോടു വെട്ടിയത്. ഇത് ചെറിയ അധ്വാനമല്ല. ഇതില്‍ പാര്‍ട്ടിയുടെ എല്ലാ നേതാക്കന്മാരും സഹകരിച്ചു. സഹകരിച്ചില്ലെങ്കില്‍ പറ്റുമായിരുന്നോ? കോണ്‍ഗ്രസിന്റെ എല്ലാ തലമൂത്ത നേതാക്കന്മാരും പുനഃസംഘടനയില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു. അതിന്റെ ഫലമാണ് ഇത്രയും അംഗസംഖ്യ കുറയ്ക്കാന്‍ സാധിച്ചത്.’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക