തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകയുടെ കുഞ്ഞിനെ പ്രസവിച്ച ഉടന്‍ തന്നെ മാറ്റിയ സംഭവത്തില്‍ കേസന്വേഷണം നടക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.അമ്മയ്ക്ക് കുഞ്ഞിനെ നല്‍കുക എന്നതാണ് അഭികാമ്യമെന്നും അനുപമയുടെ കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇനി കോടതിയാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.’സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കും. അസാധാരണമായ ഒരു പരാതി ആണിത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കും. കോടതിയില്‍ അനുപമയ്‌ക്ക് അനുകൂലമായ നിലപാട് ആയിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. അമ്മയുടെ കണ്ണീരിനു നീതി ലഭിക്കണം. ഒരു കുടുംബത്തിനുള്ളില്‍ നടന്ന വിഷയമാണിത് എന്നാണു മനസിലാകുന്നത്. അനുപമയ്‌ക്ക് നീതി ഉറപ്പാക്കുന്ന നടപടി സ്വീകരിക്കും’, മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക