ആലപ്പുഴ : കുട്ടനാട്ടിലെ കുമരങ്കരിയിലെ തട്ടേല്‍ ഷാപ്പിനു സമീപം യുവാവിനെ കൊലപ്പെടുത്തി പാടത്തു തള്ളിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി.2008 ജൂലായ് 20-നാണ് സംഭവം.കുമരങ്കരിയിലെ തട്ടേല്‍ ഷാപ്പിനു സമീപത്തെ പാടത്ത് ചളിയില്‍ പൂണ്ടനിലയിലാണ് മൃതദേഹം കാണപ്പെട്ടത്.തിരുവനന്തപുരം ആനാവൂര്‍ കൈതക്കോണം വീട്ടില്‍ സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് 19-ാം വാര്‍ഡില്‍ അനീഷ് (മാങ്ങാണ്ടി അനീഷ്-35), വാഴപ്പള്ളി 16-ാം വാര്‍ഡില്‍ പറാല്‍ കുഴിപ്പറമ്ബില്‍ സദാനന്ദന്‍ (സദന്‍-61) എന്നിവരെയാണ് കുറ്റക്കാരെന്ന് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് മൂന്നാം കോടതി ജഡ്ജി പി.എന്‍. സീത കണ്ടെത്തിയത്. കേസില്‍ ദൃക്‌സാക്ഷികളടക്കമുള്ളവര്‍ കൂറുമാറി. സാഹചര്യത്തെളിവുകളുടെയും അവസാന ദൃശ്യസിദ്ധാന്തവും അനുസരിച്ചാണ് ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക