ബംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത 17കാരനെ മാതാവിന്‍റെ കാമുകന്‍ കുത്തിക്കൊന്നു. അള്‍സൂര്‍ സ്വദേശിയും വിദ്യാര്‍ഥിയുമായ നന്ദുവാണ്​ (17) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നന്ദുവിെന്‍റ മാതാവ് ഗീതയെയും (37) കാമുകനായ ശക്തിവേലു (35) വിനെയും പൊലീസ് അറസ്​റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗീതയുടെ വീട്ടിലേക്ക് ശക്തിവേലു പലപ്പോഴായി വന്നിരുന്നത് നന്ദു എതിര്‍ത്തിരുന്നു. എന്നാല്‍, എതിര്‍പ്പ് അവഗണിച്ച്‌ ഇയാള്‍ തിങ്കളാഴ്ചയും വീട്ടിലെത്തി. ഇത്​ വീണ്ടും നന്ദു ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ശക്തിവേലു അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് അയല്‍ക്കാരെത്തി നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ചിച്ചപ്പോഴും ഗീത ശക്തിവേലുവിെന്‍റ ഭാഗം ചേര്‍ന്ന് സംസാരിച്ചുവെന്നും സംഭവത്തില്‍ ഗീതക്കും പങ്കുണ്ടെന്നാണ്​ പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം ഗീത മര്‍ഫി ടൗണിലെ വീട്ടിലാണ് നന്ദുവിനോടൊപ്പം താമസിച്ചിരുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഓട്ടോ ഡ്രൈവറായ ശക്തിവേലുവിനെ പരിചയപ്പെട്ടത്. ഇയാള്‍ മോഷണം, മദ്യപിച്ച്‌ ബഹളമുണ്ടാക്കല്‍ തുടങ്ങിയ കേസുകളില്‍ നേരത്തേ പ്രതിയായിരുന്നതായും അള്‍സൂര്‍ പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക