കോട്ടയം: ഉഴവൂരില്‍ നാടിനെ ഞെട്ടിച്ച്‌ വയോധികയുടെ മരണം. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്ബിയില്‍ ഭാരതിയമ്മയെ (82) വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രാമന്‍കുട്ടിയെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറ്റില്‍ വീണുകിടക്കുന്ന നിലയിലാണ് രാമന്‍ കുട്ടിയെ കണ്ടത്. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം നടന്നത്. ചേറ്റുകുളത്തെ വീട്ടില്‍ കഴുയുകയായിരുന്നു ഇരുവരും. ഇവരുടെ മക്കളായ സോമനും കുടുംബവും ഇതേ വീട്ടില്‍ തന്നെയായിരുന്നു താമസം. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭാരതിയമ്മ വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഇവരുടെ ഭര്‍ത്താവായ രാമന്‍ കുട്ടിയെ തൊട്ടടുത്ത കിണറ്റില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഇനിയും വ്യക്തത വരാനുണ്ട് എന്നാ കുറവിലങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാമന്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ 85 വയസ്സുള്ള ആള്‍ ആയതിനാല്‍ തന്നെ കൃത്യമായി കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയുന്നില്ല എന്നും പോലീസ് പറഞ്ഞു. വീട്ടുകാരില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കൊലപാതകം നടക്കുന്ന കാര്യമായ ശബ്ദങ്ങള്‍ ഒന്നും വീട്ടുകാരും കേട്ടില്ല. സംഭവം നടന്നയുടന്‍ തന്നെ ഭാരതിയമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം നേരില്‍ കാണാന്‍ കഴിഞ്ഞില്ല എന്നും പോലീസ് വ്യക്തമാക്കി.

മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രാമന്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഭാരതിയമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇവരുടെ മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നല്‍കുന്ന വിവരം അനുസരിച്ച്‌ ഇവരുടെ തലയ്ക്കാണ് വെട്ടേറ്റത്. എന്നാല്‍ എത്രത്തോളം മുറിവുണ്ട് എന്ന കാര്യം ദൃക്സാക്ഷികള്‍ വ്യക്തമായി പോലീസിന് മൊഴി നല്‍കിയിട്ടില്ല. നേരിട്ടെത്തി മൃതദേഹം കണ്ട ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമമായ വ്യക്തത വരുത്താനാകൂ എന്ന് കുറവിലങ്ങാട് പോലീസ് വ്യക്തമാക്കി.ഇരുവര്‍ക്കുമിടയില്‍ കാര്യമായ വഴക്കുകള്‍ ഒന്നും നിലനിന്നിരുന്നില്ല എന്നാണ് നാട്ടുകാരും വീട്ടുകാരും നല്‍കിയ പ്രാഥമികമായ മൊഴി. അങ്ങനെയെങ്കില്‍ എന്തിനാണ് ഇത്രയും പ്രായമേറിയ ഭാര്യയെ അതിലും പ്രായമുള്ള ഭര്‍ത്താവ് വെട്ടിക്കൊന്നത് എന്ന സംശയമാണ് പോലീസിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉള്ളത്.

വൈകാതെ ഈ കാര്യത്തില്‍ ദുരൂഹത നീക്കാനാകുമെന്ന് കുറവിലങ്ങാട് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി മൃതദേഹ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.സംഭവം കൊലപാതകമെന്ന മൊഴിയാണ് സമീപവാസികളും പ്രാഥമികമായി നല്‍കിയിരിക്കുന്നത്. എന്നാല്‍ മൃതദേഹം നേരിട്ട് കാണാതെ ഇക്കാര്യം സ്ഥിരീകരിക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ്. പുറത്തു നിന്നുള്ള ആക്രമണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും പോലീസ് പറയുന്നു. സംഭവം നടന്ന സമയം വീട് അടച്ചിട്ട നിലയില്‍ തന്നെയായിരുന്നു എന്നാണ് പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. ഏതായാലും ഇത്രയധികം പ്രായം ഉള്ളവര്‍ തമ്മില്‍ എന്തു പ്രശ്നമായിരുന്നു നിലനിന്നത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക