കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിയായ സ്ത്രീക്ക് എസ് ഐയുടെ വക ധനസഹായം. വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ തൃശൂര്‍ മുല്ലശേരി സ്വദേശി ലീന (43) ക്കാണ് കോഴിക്കോട് സിറ്റി പോലീസിലെ എസ് ഐ 500 രൂപ നല്‍കിയത്. 18.7 കിലോഗ്രാം കഞ്ചാവുമായി ലീനയും സുഹൃത്ത് പാലക്കാട് സ്വദേശിയായ സനലും (34) കുന്ദമംഗലം ടൗണില്‍ വെച്ച്‌ ഓഗസ്റ്റ് 30 ന് രാവിലെ 6.30 ഓടെയാണ് പിടിയിലായത്. ലീന തൃശൂരിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ കൂടിയാണ്. ഒന്നര മാസമായി ഇരുവരും ചേവരമ്ബലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ലീനയ്ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ജയിലില്‍ തിരികെയെത്തിക്കുന്നതിന്റെ മുന്‍പായുള്ള ദേഹ പരിശോധനയിലാണ് ലീനയില്‍ നിന്നും അഞ്ഞൂറ് രൂപയുടെ കറന്‍സി കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോള്‍ പണം എസ് ഐ നല്‍കിയതാണെന്ന് ലീന വെളിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയിലില്‍ നിന്നിറങ്ങിയശേഷം തിരിച്ചു നല്‍കിയാല്‍ മതിയെന്ന് പറഞ്ഞാണ് എസ്‌ഐ പണം നല്‍കിയതെന്നും ലീന വനിതാ പോലീസിനു മൊഴി നല്‍കി. സെപ്റ്റംബര്‍ 18നാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ കോഴിക്കോട് സിറ്റി പോലീസ് ചീഫ് എ വി ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജ് അസി.കമ്മീഷണര്‍ കെ സുദര്‍ശനാണ് അന്വേഷണ ചുമതല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക