കോഴിക്കോട്:  രണ്ടുലക്ഷം രൂപ ശമ്പളം പറ്റുന്ന  സര്‍കാര്‍ ഡോക്ടര്‍ക്ക് 2000 രൂപ കൈക്കൂലി. സംഭവത്തിൽ ഡോക്ടർ  സസ്‌പെന്‍ഷനിലായി.കോഴിക്കോട് മെഡികല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്ത്രീരോഗവിഭാഗം (മൂന്ന്) യൂനിറ്റ് ചീഫ് പ്രൊഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.കഴിഞ്ഞയാഴ്ചയാണ് സസ്പെന്‍ഷന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ഭാര്യയുടെ ശസ്ത്രക്രിയക്കെത്തിയ കൂലിപ്പണിക്കാരനായ യുവാവിനോടായിരുന്നു ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
പിന്നാലെ യുവാവ് ഡോക്ടര്‍കെതിരെ ഐ എം സി എച് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ഇതോടെ സസ്‌പെന്‍ഷന്‍ ഉറപ്പാണെന്നറിഞ്ഞ ഡോക്ടര്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ ഫോണില്‍ വിളിച്ചു. ഈ സംഭാഷണം യുവാവ് റെകോര്‍ഡ് ചെയ്യുകയും ചെയ്തു.പരാതി പിന്‍വലിക്കണമെന്നും കാല്‍ തൊട്ട് മാപ്പു പറയാമെന്നുമായിരുന്നു ഡോക്ടര്‍ യുവാവിനോട് പറഞ്ഞത്. ‘ഞാന്‍ കൂലിപ്പണിക്കാരനാണെങ്കിലും എന്റെ കാലില്‍ തൊടാനുള്ള ഒരു യോഗ്യതയും ഇപ്പോള്‍ നിങ്ങള്‍ക്കില്ലെന്നായിരുന്നു’ ഇതിന് യുവാവ് നല്‍കിയ മറുപടി.പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്നര മിനിറ്റിലേറെ നേരമാണ് ഡോക്ടര്‍ യുവാവിനോട് സംസാരിച്ചത്. എന്നാല്‍ വായിലെ വെള്ളം വറ്റിയതല്ലാതെ ഫലമുണ്ടായില്ല. പണ്ട് കൈക്കൂലിക്കാരനായ ഡോക്ടറെ മെഡികെല്‍ കോളജില്‍ ചെരിപ്പുമാലയണിയിച്ച സംഭവം ഉണ്ടായിരുന്നുവെന്നും ഇന്നങ്ങനെ ചെയ്താല്‍ ഞങ്ങളെ ക്രിമിനല്‍ കേസില്‍പെടുത്തുമെന്ന് യുവാവ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.ഇരുവരും തമ്മിലുള്ള ഈ സംഭാഷണം കൈക്കൂലി കേസില്‍ കൂടുതല്‍ തെളിവാകുകയും ചെയ്തു. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ എങ്ങനെയോ എത്തുകയും അത് വൈറലാവുകയും ചെയ്തിരുന്നു.ഡോക്ടര്‍ യുവാവിനെ വിളിച്ച്‌ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശവും മെഡികല്‍ കോളജ് പ്രിന്‍സിപെല്‍ പ്രാഥമികാന്വേഷണ റിപോര്‍ടിനൊപ്പം ആരോഗ്യവകുപ്പിന് അയച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക