കോട്ടയം: കൈക്കൂലി കേസില്‍ എം.ജി സര്‍വകലാശാല ജീവനക്കാരി സി.ജെ. എല്‍സി അറസ്റ്റിലായതിന് പിറകെ ഇവരുടെ നിയമനം സംബന്ധിച്ച ക്രമക്കേടും പുറത്തു വരുന്നു. ഇടതു രാഷ്ട്രീയത്തിന്റെ തണലിലാണ് ഇവര്‍ എം.ബി.എ വകുപ്പിലെ അസി. തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടിയത്. പത്താംക്ലാസ് പാസാകാത്ത ഇവര്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് വകുപ്പില്‍ സ്വീപ്പറായി താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്യുകയായിരുന്നു.
കോഴ ഇടപാടിലെ ബുദ്ധികേന്ദ്രം എൽസി മാത്രമല്ലെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്. എൽസിയും പരാതിക്കാരിയും ആയി നടത്തിയ ടെലിഫോൺ സംഭാഷണത്തിൻറെ ശബ്ദരേഖ വിജിലൻസിനെ ലഭിച്ചിട്ടുണ്ട്. അഴിമതിയിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥരുടെ പേരുകളും ഈ ശബ്ദരേഖയിൽ ഉണ്ടെന്നാണ് അറിയുന്നത്. താൻ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റു ജീവനക്കാർക്ക് കൈമാറാനാണെന്ന് എൽസി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരുടെ പേരുകളും രണ്ടു മാസം മുൻപ് നടത്തിയ ഫോൺ സംഭാഷണത്തിലുണ്ട്. സർട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതിനുൾപ്പെടെയുള്ള ക്രമക്കേടുകൾക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നൽകുന്നതായും സൂചനയുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
2009ല്‍ സര്‍വകലാശാല എസ്.എസ്.എല്‍.സി തോറ്റവര്‍ക്ക് പ്യൂണ്‍ തസ്തികകളില്‍ സ്ഥിരനിയമനം നല്കി. ഇതിനുമുമ്ബ് ഏഴാംക്ലാസ് യോഗ്യതയാക്കി പ്യൂണ്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. എസ്.എസ്.എല്‍.സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും അപേക്ഷിക്കാന്‍ കഴിയുമായിരുന്നു. ഇതിനെതിരെ ഇടത് സംഘടനകള്‍ കേസ് നല്‍കിയതിനെത്തുടര്‍ന്ന് റിക്രൂട്മെന്റ് മുടങ്ങി. തുടര്‍ന്നാണ് 2009ല്‍ റീനോട്ടിഫൈ ചെയ്ത് ഈ പോസ്റ്റുകളിലേക്ക് പത്താംക്ലാസ് തോറ്റവരില്നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചത്. ജയിച്ചവരെ എടുത്തില്ലെന്നു മാത്രമല്ല, ജയിച്ച വിവരം മറച്ചുവെച്ച് ജോലിക്ക് കയറിയ സ്ത്രീയെ പുറത്താക്കുകയും ചെയ്തു. എഴുത്തുപരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖം വഴിയായിരുന്നു നിയമനം. 2009ല്‍ റാങ്ക് ലിസ്റ്റ് വന്നു. 2010ല്‍ എല്‍സി അടക്കമുള്ളവര്‍ പ്യൂണ്‍ തസ്തികയില്‍ ജോലിക്ക് കയറി. അന്നുകയറിയ 95 ശതമാനം പേരും ഇടതുസംഘടന ബന്ധമുള്ളവരായിരുന്നെന്ന് ആക്ഷേപമുണ്ട്.
പിന്നീട് എല്‍സി സാക്ഷരത മിഷന്റെ പത്താംക്ലാസും പ്ലസ് ടുവും ജയിച്ചു. എം.ജിയില്‍നിന്ന് പ്രൈവറ്റായി ബിരുദവും നേടി. ഇക്കാലയളവിലാണ് ഡിഗ്രിയും നാലുവര്‍ഷത്തിലേറെ സേവനവുമുള്ള, താഴ്ന്ന തസ്തികയിലുള്ളവര്‍ക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കാന് തീരുമാനിക്കുന്നത്. സെക്രട്ടേറിയറ്റ് അസി. തസ്തികയില്‍ നാലുശതമാനം പേര്‍ക്ക് സ്ഥലംമാറ്റം വഴി പ്രമോഷന് നല്കാന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇത് സര്‍വകലാശാലകളില്‍, എന്‍ട്രി കേഡര്‍ തസ്തികയുടെ രണ്ടുശതമാനമാണ്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് എം.ജിയിലും നാലുശതമാനം പേര്‍ക്ക് സ്ഥാനക്കയറ്റം നല്കാന് തീരുമാനിച്ചു.
238 എന്‍ട്രി കേഡര്‍ തസ്തികയുടെ നാലുശതമാനം കണക്കാക്കുമ്ബോള്‍ വെറും ഒമ്ബതുപേര്‍ക്ക് മാത്രമാണ് സ്ഥാനക്കയറ്റം ലഭിക്കുക. അതോടെ യൂനിവേഴ്സിറ്റി അസി., സീനിയര്‍ ഗ്രേഡ് അസി., അസി. സെക്ഷന്‍ ഓഫിസര്‍ എന്നിങ്ങനെ മൂന്ന് കേഡറിലുമുള്ള മൊത്തം അസിസ്റ്റന്റുമാരുടെ നാലുശതമാനം, അതായത് 712 അസിസ്റ്റന്റുമാരില്‍ 28 പേര്‍ക്ക് സ്ഥാനക്കയറ്റം നല്കി. അങ്ങനെ എം.ബി.എ വകുപ്പില്‍ സ്ഥാനക്കയറ്റം കിട്ടിയവരിലൊരാളാണ് എല്‍സി. 2016 ആഗസ്റ്റിലാണ് ഈ തസ്തികയിലേക്ക് പി.എസ്.സി ആദ്യനിയമനം നടത്തുന്നത്. 2019 വരെ കാലാവധിയുള്ള റാങ്ക്ലിസ്റ്റ് ഉള്ളപ്പോഴാണ് 2017ല്‍ ഇവര്‍ക്ക് അസിസ്റ്റന്റായി നിയമനം ലഭിച്ചത്. എന്നാല്‍, ഇതുവരെ ഇവര്‍ ഡിപ്പാര്‍ട്മെന്റ്തല പരീക്ഷ എഴുതിയിട്ടുമില്ല. ഇതിനിടെ, എല്‍സിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30ന് ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം വിഷയം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു.