ചെന്നൈ: കനത്തമഴയില്‍ റെയില്‍വേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ സത്യയാണ് (35) മരിച്ചത്. പിന്‍സീറ്റില്‍ യാത്രചെയ്ത ഭര്‍തൃമാതാവ് ജയം പുതുക്കോട്ട ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂര്‍ റോഡിലുള്ള സബ്‌വേയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

അടിപ്പാതയില്‍ വെള്ളം നിറഞ്ഞ വിവരം അറിയാതെ കാറോടിച്ചുവന്ന സത്യ മുമ്ബില്‍പ്പോയ ലോറിക്കുപിന്നാലെ അടിപ്പാതയിലേക്ക് ഇറങ്ങി. ലോറി കടന്നുപോയതിനാല്‍ ഓടിച്ചുപോകാമെന്ന കണക്കുകൂട്ടലിലാണ് ഇറങ്ങിയതെങ്കിലും പാതിവഴിയില്‍ കാര്‍ വെള്ളക്കെട്ടില്‍ മുങ്ങുകയും, ഇരുവരും പുറത്തിറങ്ങാനാകാതെ കുടുങ്ങുകയുമായിരുന്നു. പിന്നാലെത്തിയ ലോറിയുടെ ഡ്രൈവര്‍മാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്‍സീറ്റിലിരുന്ന ജയത്തെ പുറത്തെടുക്കാനായെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ സത്യയെ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക