അഗര്‍ത്തല: ത്രിപുരയില്‍ ചുവടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുതിര്‍ന്ന നേതാവ് അഭിഷേക് ബാനര്‍ജിയെ കളത്തിലിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്.സെപ്റ്റംബര്‍ 15ന് തൃണമൂലിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അഭിഷേക് സംസ്ഥാനത്ത് വന്‍ റാലിയില്‍ പങ്കെടുക്കും.രണ്ടുമാസത്തിനിടെ രണ്ടുതവണ ബാനര്‍ജി ത്രിപുര സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് തൃണമൂല്‍ സംഘടിപ്പിക്കുന്ന ആദ്യ വമ്ബര്‍ റാലിയാകും ഇത്. അഗര്‍ത്തലയിലെ റാലിക്ക് ശേഷം തൃണമൂല്‍ നേതൃത്വത്തില്‍ പദയാത്രയും നടത്തും. റാലിക്കിടെ ഒരു ബി.ജെ.പി എം.എല്‍.എ തൃണമൂലിലെത്തുമെന്നാണ് വിവരം.ഒരാഴ്ചയായി അക്രമസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു ത്രിപുര. ബി.ജെ.പി -സി.പി.എം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.’ദുര്‍ഭരണത്തിന്‍റെ ഇടമായി ത്രിപുര മാറി. നിലവില്‍ ഫാഷിസ്റ്റ് ഭരണമാണ് ത്രിപുരയില്‍. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ച്‌ തുടങ്ങി. സെപ്റ്റംബര്‍ 15ന് അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കും. ഇത് മാറ്റങ്ങളുടെ തുടക്കമാകും’ -തൃണമൂല്‍ നേതാവ് സുബാല്‍ ഭൗമിക് പറഞ്ഞു.അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാവ് രംഗത്തെത്തി. ‘അവര്‍ പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് ജനങ്ങളെ കൂട്ടുന്നു. സമാധാനപരമായ സംസ്ഥാനമാണ് ത്രിപുര. എന്നാല്‍ അവര്‍ ഇവിടെ ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അവരെ പിന്തുണക്കുന്ന ആരും ഇവിടെയില്ല’ -ബി.ജെ.പി നേതാവ് പറഞ്ഞു.നേരത്തേ അഭിഷേക് ബാനര്‍ജിയുടെ ത്രിപുര സന്ദര്‍ശനം വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. തുടര്‍ന്ന് അക്രമ സംഭവങ്ങളും അരങ്ങേറിയിരുന്നു. ഇതില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് അഭിഷേക് ബാനര്‍ജി വീണ്ടും ത്രിപുരയിലെത്തുക. കോണ്‍ഗ്രസ് വിട്ട് അടുത്തിടെ തൃണമൂലില്‍ എത്തിയ സുസ്മിത ദേവിയും 10 ദിവസേത്താളമായി ത്രിപുരയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക