CrimeFlashKeralaNews

സേലം – കൊച്ചി ദേശീയപാതയിൽ കോയമ്പത്തൂർ വച്ച് മലയാളി യുവാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് അതിക്രമം; മലയാളി സൈനികർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ; അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.

സേലം-കൊച്ചി ദേശീയപാതയില്‍ കോയമ്ബത്തൂരില്‍ നാല് മലയാളി യാത്രക്കാർക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാർ അടിച്ചു തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ എറണാകുളം റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എസ്‌ നവാസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ad 1

എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും 2 സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്. കോയമ്ബത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എല്‍ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവില്‍ നിന്ന് കമ്ബനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങിവരുകയായിരുന്നു യുവാക്കള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
നടുറോഡിൽ കാർ തടഞ്ഞു, Coimbatoreൽ ആയുധങ്ങളുമായി മലയാളികളെ ആക്രമിച്ചു; ഞെട്ടിക്കുന്ന ദൃശ്യം

നടുറോഡിൽ കാർ തടഞ്ഞു, Coimbatoreൽ ആയുധങ്ങളുമായി മലയാളികളെ ആക്രമിച്ചു; ഞെട്ടിക്കുന്ന ദൃശ്യം #coimbatore #malayaliesattacked #news18kerala

Posted by News18 Kerala on Sunday, June 16, 2024

റെഡ് സിഗ്നലില്‍ വാഹനം നിർത്തിയപ്പോഴായിരുന്നു വാളുകളുമായി സംഘത്തിന്റെആക്രമണം. അക്രമികള്‍ ഉപദ്രവിച്ചെങ്കിലും ഇതിനിടെ അതിവേഗം കാറോടിച്ച്‌ യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി ഇവർ പരാതി നല്‍കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞിട്ടുണ്ട്.

ad 3

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ ഒളിവിലാണ്.

ad 5

പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റില്‍ സൈനികനാണ്. ജൂണ്‍ നാലിന് അവധിക്ക് നാട്ടില്‍ വന്നശേഷം ഇയാള്‍ തിരിച്ചുപോയിട്ടില്ല. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. KL47 D 6036, KL 42 S 3960 എന്നീ നമ്ബറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button