ഇസ്ലാം മതപണ്ഡിതനെ കാണാനില്ലെന്ന് ഭാര്യമാരുടെ പരാതി. പൊലീസ് അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടെത് മൂന്നാം ഭാര്യയുടെ കൂടെ കഴിയുന്ന ഭർത്താവിനെ. യുപിയുടെ തലസ്ഥാനമായ ലക്നൗവിലാണ് സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ് നടന്നത്.ഫെബ്രുവരി 19 മുതല്‍ ഭർത്താവായ മൗലാന മൻസാർ അലിയെ കാണാനില്ലെന്ന് കാണിച്ച് ലക്നൗ സദ്ഗഞ്ചില്‍ നിന്നുള്ള ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കി.
കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഭർത്താവിനെ കാണാനില്ലെന്ന മറ്റൊരു സ്ത്രീയുടെ പരാതി കൂടി പൊലീസിന് ലഭിച്ചു. രണ്ട് പരാതിയിലെയും വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് സ്ത്രീകളുടെയും ഭർത്താവ് ഒരാളാണെന്ന് പൊലീസിന് വ്യക്തമായി. രണ്ട് സ്ത്രീകളേയും മൗലാന നിക്കാഹ് കഴിച്ചിരുന്നെങ്കിലും , ഇരുവരും ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. തുടർന്ന് ഇയാളുടെ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടങ്ങി.
അന്വേഷണത്തില്‍ ഗോണ്ടയിലെ ഒരു ഗ്രാമത്തില്‍ ഇയാള്‍ ഉണ്ടെന്ന് സൂചന ലഭിച്ചു. ഇയാളെ പിടികൂടാൻ ഗ്രാമത്തിലെത്തിയ പൊലീസ് കണ്ടത് മൂന്നാമത്തെ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന മൗലനയേയാണ്.താൻ മൂന്ന് നിക്കാഹ് കഴിച്ചിട്ടുണ്ടെന്നും ആദ്യ രണ്ട് ഭാര്യമാരുമായി പ്രശ്‌നമുണ്ടായതിനാലാണ് മൂന്നാമത്തെ ഭാര്യയുടെ അടുത്തേക്ക് പോയതെന്നും മൗലാന പൊലീസിന് മൊഴി നല്‍കി. മൻസാർ അലിയെ പൊലീസ് ഭാര്യമാർക്ക് വിട്ടുനല്‍കി