ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അമ്ബരപ്പിക്കുമെന്ന് ഇന്ത്യ ടിവി സിഎന്‍എക്‌സ് സര്‍വേ. ഇത്തവണ മൂന്ന് സീറ്റുകള്‍ വരെ ബിജെപി സംസ്ഥാനത്ത് നേടുമെന്നാണ് പ്രവചനം. അതേസമയം സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തന്നെ ആധിപത്യം നേടുമെന്നും സര്‍വേ പറയുന്നു. പതിനൊന്ന് സീറ്റുകള്‍ യുഡിഎഫ് നേടും.

ബാക്കിയുള്ള സീറ്റുകളില്‍ എല്‍ഡിഎഫിന് ആധിപത്യമുണ്ടാവും. തിരുവനന്തപുരത്താണ് ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നതെന്ന് സര്‍വേ പറയുന്നു. ബിജെപിയുടെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ ത്രികോണ പോരാട്ടം നടക്കുന്ന തൃശൂരില്‍ എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നുണ്ടെന്നും ഇന്ത്യ ടിവി സര്‍വേ പറയുന്നു. ബിജെപി ഇത്തവണ വിജയം ഏകദേശം ഉറപ്പിച്ചിരിക്കുന്ന മണ്ഡലമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ കോണ്‍ഗ്രസ് എളുപ്പത്തില്‍ വിജയിക്കും. മലപ്പുറത്ത് മുസ്ലീം ലീഗിനായിരിക്കും ആധിപത്യമെന്നും സര്‍വേയില്‍ പറയുന്നു. എല്‍ഡിഎഫ് ഇത്തവണ ആറ് സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. എന്നാൽ സർവേയിൽ ധാരാളം അവ്യക്തതകൾ ഉണ്ട്. തിരുവനന്തപുരം ഒഴികെ ബിജെപി വിജയിക്കുന്ന സീറ്റുകൾ ഏതാണ് എന്ന് വ്യക്തമാക്കുന്നില്ല. അതുപോലെതന്നെ എൽഡിഎഫ് നേടാൻ സാധ്യതയുള്ള 6 സീറ്റുകൾ ഏതാണ് എന്നും പരാമർശം ഇല്ല. തൃശ്ശൂർ പോലും തോൽക്കുന്ന ബിജെപിക്ക് കേരളത്തിൽ മൂന്നു സീറ്റുകൾ വിജയിക്കുവാൻ കഴിയും എന്നു പറയുന്നത് അസംഭവ്യമായ കാര്യമാണ്.

അതേസമയം തമിഴ്‌നാട്ടില്‍ ബിജെപി ഇത്തവണ എല്ലാവരെയും ഞെട്ടിക്കുമെന്നും സര്‍വേയിലുണ്ട്. നാല് സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്ന് സര്‍വേ പറയുന്നു. പുതുച്ചേരിയിലെ ഏക സീറ്റിലും വിജയം ബിജെപിക്കൊപ്പം നില്‍ക്കും. ഡിഎംകെയുമായോ അണ്ണാഡിഎംകെയുമായോ സഖ്യമൊന്നുമില്ലാതെ തന്നെ ബിജെപി പ്രകടനം മെച്ചപ്പെടുത്തുമെന്നും സര്‍വേ പറയുന്നു.നിലവില്‍ മോദി ഇന്ന് തമിഴ്‌നാട്ടിലെത്തി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനിടെ മോദിയുടെ നാലാമത്തെ വരവാണിത്. എന്നാല്‍ സഖ്യമൊന്നുമില്ലാതെ ബിജെപി സംസ്ഥാനത്ത് കുറച്ച്‌ പ്രതിസന്ധിയിലാണ്. വമ്ബന്‍ പാര്‍ട്ടികളൊന്നും ബിജെപിക്കൊപ്പം ചേര്‍ന്നിട്ടില്ല.

ദക്ഷിണേന്ത്യയില്‍ ഇന്ത്യ സഖ്യം തന്നെ ആധിപത്യം പുലര്‍ത്തുന്നുവെന്നും സര്‍വേ പറയുന്നു. ആകെയുള്ള 130 സീറ്റുകളില്‍ ഇന്ത്യ സഖ്യം 60 സീറ്റുകള്‍ വരെ നേടും. എന്‍ഡിഎ സഖ്യം 38 സീറ്റുകള്‍ വരെയും നേടും. ഇതിലൊന്നും വരാത്ത വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ടിഡിപി, അണ്ണാഡിഎംകെ, മജ്‌ലിസ് പാര്‍ട്ടി എന്നിവര്‍ ബാക്കിയുള്ള 32 സീറ്റുകളും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.കര്‍ണാടകയില്‍ ബിജെപി 22 സീറ്റ് വരെ നേടിയും. ജെഡിഎസ് രണ്ട് സീറ്റും കോണ്‍ഗ്രസ് നാലും സീറ്റും നേടും. ആന്ധ്രപ്രദേശില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് 15 സീറ്റും ടിഡിപി 10 സീറ്റും നേടും. തെലങ്കാനയില്‍ കോണ്‍ഗ്രസ് 9 സീറ്റും, ബിജെപി അഞ്ച് സീറ്റും ബിആര്‍എസ് രണ്ടും മജ്‌ലിസ് പാര്‍ട്ടി ഒരു സീറ്റും നേടുമെന്നും സര്‍വേയില്‍ പ്രവചനമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക