യുവദമ്ബതിമാർക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവൻ നഷ്ടമായി. ഗാസിയാബാദ് സ്വദേശികളായ അഭിഷേക് അലുവാലിയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്.25-കാരനായ അഭിഷേക് മൃഗശാല സന്ദർശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മൃതദേഹം രാത്രിതാമസസ്ഥലത്ത് എത്തിച്ചതിന് പിന്നാലെ അപാർട്മെന്റിന്റെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടിയാണ് ഭാര്യ അഞ്ജലി മരിച്ചത്. നവംബർ 30-നായിരുന്നു ഇവരുടെ വിവാഹം.

തിങ്കളാഴ്ചയാണ് ഇരുവരും ഡല്‍ഹി മൃഗശാല സന്ദർശിക്കാനെത്തിയത്. അവിടെവെച്ച്‌ അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടനെതന്നെ സുഹൃത്തുക്കളെ വിവരമറിയിച്ചു. അഭിഷേകിനെ ആദ്യം ഗുരു തേജ് ബഹാദൂർ ആശുപത്രിയിലും തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റ്മോർട്ടത്തിനുശേഷം വൈശാലിയിലെ അപാർട്മെന്റില്‍ രാത്രി ഒമ്ബതുമണിയോടെ അഭിഷേകിന്റെ മൃതദേഹം കൊണ്ടുവന്നു .മൃതദേഹത്തിന് സമീപം അല്‍പനേരമിരുന്ന അഞ്ജലി പിന്നീട് ബാല്‍ക്കണിയിലേക്ക് പോകുകയും താഴേക്ക് ചാടുകയും ചെയ്തു. ഗുരുതരപരിക്കുകളോടെ ആശുപത്രിയിലെത്തിച്ച അഞ്ജലി ചൊവ്വാഴ്ച രാവിലെ മരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക