ക്രിപ്‌റ്റോ കറൻസി, ഒടിടി പ്ലാറ്റ്‌ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച്‌ എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 2300 കോടി രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പറയുമ്ബോള്‍ ഇതിന്റ പങ്ക് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും കിട്ടിയെന്ന് സൂചന. തട്ടിപ്പിന്റെ കണക്കുകള്‍ ഇ.ഡി. പുറത്തുവിട്ടു. തട്ടിച്ചടുത്ത തുകയില്‍ വലിയൊരു പങ്ക് വിദേശത്തേക്കു കടത്തിയ ഉടമകള്‍, കാനഡയില്‍ രൂപീകരിച്ച കമ്ബനി കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണം ആരംഭിച്ചു.

ഈയിടെ നടന്ന സർക്കാർ പരിപാടിയുടെ പ്രധാന സ്‌പോണ്‍സർമാരും ഇവരായിരുന്നു. ഇതും ഇഡി പരിശോധിക്കുന്നുണ്ട്. ഇ.ഡി.യുടെ റെയ്ഡിന് മുൻപ് രക്ഷപ്പെട്ട ഹൈറിച്ച്‌ ഉടമകളായ പ്രതാപനും ശ്രീനക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ, സമാഹരിച്ചതില്‍ 482 കോടി രൂപശേഖരിച്ചത് ക്രിപ്റ്റോ കറൻസി വഴിയാണെന്നും ഇ.ഡി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതികളുടെ ഇടപാടുകള്‍ക്ക് ഇടനിലക്കാരായ 10 പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിലാണ്. ഇതിനിടെ, അറസ്റ്റ് സാധ്യത കണക്കിലെടുത്ത് പ്രതികള്‍ മുൻജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയില്‍ പ്രതികള്‍ക്കെതിരെ സമാനകേസുള്ള വിവരം ഇ.ഡി. അറിയിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈ റിച്ചിന്റെ ഹെഡ് ഓഫീസ്, തൃശൂരിലെയും എറണാകുളത്തെയും ശാഖകള്‍, ഉടമകളുടെ വീടുകള്‍ എന്നിവിടങ്ങളിലെ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. എച്ച്‌ആർ കോയിൻ വഴി 1138 കോടിയാണ് തട്ടിയത്. ഇവർ സമാഹരിച്ച പണത്തില്‍ 482 കോടി രൂപശേഖരിച്ചത് ക്രിപ്റ്റോ കറൻസി വഴിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതികളുടെ ഇടപാടുകള്‍ക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിലാണ്.

കഴിഞ്ഞ വർഷമാണ് ഹൈറിച്ച്‌ ഗ്രൂപ്പിന്റെ എച്ച്‌ആർ ഒടിടി പ്രത്യക്ഷപ്പെടുന്നത്. സ്വർണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ വിജേഷ് പിള്ളയുടെ ആക്ഷൻ ഒടിടിയാണ് ഹൈറിച്ച്‌ ഉടമകള്‍ വാങ്ങിയത്. പുത്തൻപടങ്ങളടക്കം റിലീസ് ചെയ്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരകണക്കിന് ആളുകളില്‍ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങിയായിരുന്നു തുടക്കം.

ഇതിനു പിന്നാലെയാണ് എച്ച്‌ആർ ക്രിപ്‌റ്റോയുമായുള്ള രംഗപ്രവേശം. ഒരു എച്ച്‌ആർ ക്രിപ്‌റ്റോയുടെ മൂല്യം രണ്ടു ഡോളറാണ്. 160 ഇന്ത്യൻ രൂപ. ബേസിക്, പ്രീമിയം എന്നിങ്ങനെ തരംതിരിച്ച്‌ ആയിരകണക്കിനു പേരില്‍ നിന്നും സമാഹരിച്ചത് കോടികളാണ്. കാനഡയില്‍ കമ്ബനി രൂപീകരിച്ചത് ഹവാല ഇടപാടുകളുടെ ഭാഗമായാണെന്നുമാണ് ഇ.ഡിക്കു ലഭിച്ചിരിക്കുന്ന വിവരം. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തിയതെന്നും കണ്ടെത്തലുണ്ട്. 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്ബനി കുടുങ്ങിയിരുന്നു. ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചുനില്‍ക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരില്‍ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതാണു നിർണായകമായത്.

ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഹൈറിച്ച്‌ ഓണ്‍ലൈൻ ഉടമകളായ കെ.ഡി. പ്രതാപനും ശ്രീനക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉടമകളുടെ വീട്ടിലും ഓഫിസിലും ഇ.ഡി നടത്തിയ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടുനിന്നു. ഇ.ഡി എത്തുന്നതിന് തൊട്ടുമുമ്ബ് കമ്ബനി എം.ഡി കെ.ഡി. പ്രതാപൻ, സിഇഒ കൂടിയായ ഭാര്യ ശ്രീന പ്രതാപൻ, ഡ്രൈവർ ശരണ്‍ എന്നിവർ കടന്നുകളഞ്ഞു. ലാഭവിഹിതവും മറ്റാനുകൂല്യങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച്‌ നിക്ഷേപം സ്വീകരിച്ച പ്രതികള്‍ ഇത് വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുപുഴ വലിയാലുക്കലിലെ വീട്ടിലും ചേർപ്പിലെ ഷോപ്പിലും ഇ.ഡി റെയ്ഡ് നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക