വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് സിവില്‍ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ തല്ലി. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനായ റഫീഖിനെ തല്ലിയത്. കേസ് അന്വേഷണത്തിനായി റഫീഖ് യൂണിഫോമില്‍ അല്ലാത്തതിനാല്‍ വാഹനത്തില്‍ നിന്നിറങ്ങിയില്ല. ഇതിനെ തുടർന്നാണ് വർഗീസ് മർദിച്ചത്.
മർദനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വൈത്തിരി കനറാ ബാങ്കിന് സമീപിത്ത് വെച്ച് കോളജ് വിദ്യാർഥിനിയോട് ഒരാള്‍ അപമര്യാദയായി പെരുമാറിയിരുന്നു. ഈ പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയിരുന്നത്. ഇതിനിടെയിലാണ് പൊലീസുകാരുടെ തമ്മില്‍തല്ല്.
ജനം കൂടി നില്‍ക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റത്തിലേർപ്പെട്ടതും അടിയിലേക്ക് എത്തിയതും.പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുകയും ചെയ്തു. തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി ഇടപെടുന്നതും റിപ്പോർട്ട് ആവശ്യപ്പെടുന്നതും.