പൊണ്‍ ചിത്രങ്ങളിലെ നായികയെ മരിച്ച നിലയില്‍ കണ്ടെത്തി. 24കാരിയായ പെറുവിയൻ താരം തൈന ഫീല്‍ഡ്‌സിനെയാണ് സ്വന്തം വീട്ടില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെറുവിലെ അറിയപ്പെടുന്ന താരമാണ് തൈന. പോണ്‍ചിത്ര മേഖലയില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച്‌ ആരോപണമുന്നയിച്ച്‌ മാസങ്ങള്‍ പിന്നിടുമ്ബോഴാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൈന മരിച്ചെന്ന വാര്‍ത്ത സത്യമാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാൻ കഴിയില്ലെന്നും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ അലജന്ദ്ര സ്വീറ്റ് ഔട്ട്ലെറ്റിനോട് പറഞ്ഞു. തൈനയുമായി സഹകരിച്ചിരുന്ന നിര്‍മ്മാണ കമ്ബനികളിലൊന്നായ മില്‍ക്കി പെറുവും അനുശോചനം രേഖപ്പെടുത്തി. വാര്‍ത്ത വിശ്വസിക്കാൻ കഴിയുന്നില്ല. തൈന ഇനി കൂടെയില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാനുന്നില്ല. നിങ്ങളെ ഒരിക്കല്‍ കൂടി കാണാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കമ്ബനി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോണ്‍ ചലച്ചിത്ര രംഗത്ത് താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച്‌ ഫീല്‍ഡ്സ് എട്ടുമാസം മുമ്ബ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. എന്നെ ജോലിക്കെടുത്താല്‍ എന്നെക്കൊണ്ട് അവര്‍ക്കിഷ്ടമുള്ളത് ചെയ്യാമെന്നാണ് ആദ്യം പലരും കരുതിയിരുന്നത്. സംഭവത്തിന് ശേഷം ഞാൻ വീട്ടില്‍ വന്ന് കുളിച്ചു. ഒരുപാട് കരഞ്ഞു. പിന്നീടും അതുതന്നെ പലതവണ സംഭവിച്ചു.

ഇത്തരത്തിലുള്ള സമൂഹത്തില്‍ അഡള്‍ട്ട് സിനിമകളില്‍ അഭിനയിക്കുക എന്നത് ബുദ്ധുമുട്ടാണെന്നും തൈന തുറന്ന് പറഞ്ഞിരുന്നു. തൈനയുടെ തുറന്ന് പറച്ചില്‍ ഈ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന മരണവാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ തൈനയെ മരിച്ച നിലയില്‍ കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും മരണകാരണം പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക