ന്യൂഡല്‍ഹി: തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെയുള്ള വേഗ റെയില്‍വേ പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. അതേസമയം, പദ്ധതിയുടെ നിക്ഷേപപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പുള്ള നടപടിക്രമങ്ങള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുെണ്ടന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ അലൈന്‍മെന്‍റ്, വേണ്ടിവരുന്ന റെയില്‍വേ ഭൂമി, സ്വകാര്യ ഭൂമി, നിലവിലെ റെയില്‍പാതയില്‍ വേണ്ടിവരുന്ന ക്രോസിങ്ങുകള്‍ തുടങ്ങി വിശദ റിപ്പോര്‍ട്ട് കേരള റെയില്‍വേ ഡെവലപ്മെന്‍റ് കോര്‍പറേഷനോട് തേടിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നുമാണ് അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ്, കെ. മുരളീധരന്‍, തോമസ് ചാഴികാടന്‍, ആന്റോ ആന്‍റണി എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചത്.

ശബരി റെയില്‍പദ്ധതി സംബന്ധിച്ച ചോദ്യത്തിന് പാതയുടെ പകുതി ചെലവു സംസ്ഥാനം വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അന്തിമ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ കേരള റെയില്‍വേ ഡെവലപ്മെന്‍റ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി. പദ്ധതി ലാഭകരമാവുമോ എന്നതുകൂടി കണക്കിലെടുത്തേ നിര്‍മാണകാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന് പുതിയ റെയില്‍വേ സോണിന്റെ ആവശ്യമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. എറണാകുളം- അമ്ബലപ്പുഴ റെയില്‍ പാതയിരട്ടിപ്പിക്കല്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കുമെന്ന് എ.എം. ആരിഫിെന മന്ത്രി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക