യു.എസിലെ മസാച്യുസെറ്റ്സില്‍ ഇന്ത്യൻ വംശജരായ ദമ്ബതികളെയും മകളെയും ആഡംബര വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രാകേഷ് കമല്‍ (57) ഭാര്യ ടീനയേയും (54) മകള്‍ അരിയാനയേയും (18) വെടിവച്ചു കൊന്ന ശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

ഡിസംബര്‍ 28നാണ് ഡോവര്‍ പട്ടണത്തിലുള്ള 41 കോടി രൂപ വിലമതിക്കുന്ന വസതിയില്‍ മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാകേഷിന്റെ മൃതദേഹത്തിനരികില്‍ നിന്ന് തോക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍, തോക്ക് രാകേഷിന്റെ പേരിലുള്ളതല്ലെന്നും ഇതിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016ല്‍ ഭാര്യ ടീനയ്ക്കൊപ്പം രാകേഷ് സ്ഥാപിച്ച എഡ് – ടെക് കമ്ബനിയായ എഡ്യുനോവ 2021ല്‍ പൂട്ടിയതോടെ കുടുംബം വൻ സാമ്ബത്തിക പ്രതിസന്ധിയിലായി. കുടുംബത്തിന്റെ ആഡംബര വസതി ഒരു വര്‍ഷം മുമ്ബ് ജപ്തി ചെയ്യപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക