മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ ചീഫ് മെട്രോപോളിറ്റന്‍ മജിസ്റ്റ്ട്രേറ്റ് കോടതിയാണ് കുന്ദ്രയുടെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു.

അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെയും, ച്രചാരണത്തിലൂടെയും കുന്ദ്ര കോടികള്‍ സമ്ബാദിച്ചതായാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്, ഡിസംബര്‍ മാസത്തിനിടയില്‍ 1.17 കോടി രൂപയാണ് കുന്ദ്ര അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെ സമ്ബാദിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കമ്ബനിയുടെ മറവിലാണ് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്ബനി പ്രവര്‍ത്തിക്കുന്നതെന്നും ഇരുവരും തമ്മിലുള്ള വാട്ട്സ്‌ആപ്പ് ചാറ്റുകളും ഇതിന് തെളിവാണെന്ന് പോലീസ് വ്യക്തമാക്കി. കോടികളുടെ സമ്ബാദ്യമാണ് നീലച്ചിത്രങ്ങളില്‍ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക