പോര്‍ണോഗ്രഫി കേസില്‍ പിടിയിലായ സുപ്രസിദ്ധ ബോളിവുഡ് അഭിനേത്രി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ്, രാജ് കുന്ദ്ര ശ്രമിച്ചത് പോൺ ഇൻഡസ്ട്രിട്രിയുടെ രാജാവാകാൻ. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മുംബൈ കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കിയപ്പോള്‍, പതിനാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യയിലെ നീലച്ചിത്ര നിര്‍മാണ മാഫിയയെപ്പറ്റി അന്വേഷണങ്ങള്‍ തുടരുകയായിരുന്ന മുംബൈ ക്രൈംബ്രാഞ്ചിന്റെ വലയില്‍ അപ്രതീക്ഷിതമായി കുടുങ്ങിയ കൊമ്പൻ സ്രാവായിരുന്നു രാജ് കുന്ദ്ര എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ബിസിനസ് മാഗ്നറ്റ്.
ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഈ കച്ചവടത്തിലുള്ള രാജ് കുന്ദ്രയുടെ പങ്കിനെപ്പറ്റി അവര്‍ക്ക് വിവരങ്ങള്‍ കിട്ടിയിരുന്നു എങ്കിലും, വേണ്ടത്ര തെളിവുകള്‍ ശേഖരിച്ച് കുന്ദ്രയെ അടപടലം പൂട്ടാന്‍ വേണ്ടി അവര്‍ കാത്തിരുന്നതാണ് കാര്യങ്ങള്‍ ഇത്ര വൈകാന്‍ കാരണമായത്.
പോര്‍ണോഗ്രഫിയെയും ലൈംഗിക തൊഴിലിനേയും താരതമ്യപ്പെടുത്തിക്കൊണ്ട് 2012 -ല്‍ രാജ് കുന്ദ്ര ഇട്ട ഒരു ട്വീറ്റും, ഈ അറസ്റ്റിനു പിന്നാലെ വൈറലായിരുന്നു. “സിനിമാ താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നു, രാഷ്ട്രീയക്കാര്‍ പോണ്‍ സിനിമകള്‍ കാണുന്നു, പോണ്‍ താരങ്ങള്‍ ബോളിവുഡില്‍ അഭിനേത്രികളാകുന്നു..!” എന്നുള്ള കുന്ദ്രയുടെ 2013 -ലെ തന്നെ മറ്റൊരു ട്വീറ്റും വീണ്ടും വൈറലാവുകയുണ്ടായി.
എന്തായാലും, ഈ അറസ്റ്റോടെ അസ്തമിച്ചിരിക്കുന്നത്, ഇന്ത്യയുടെ ‘പോണ്‍ കിംഗ്’ ആകാനുള്ള രാജ് കുന്ദ്രയുടെ അണിയറയ്ക്കു പിന്നില്‍ ഒളിച്ചിരുന്നുകൊണ്ടുള്ള പരിശ്രമങ്ങളാണ്.