ബന്ധുക്കളായ രണ്ട് പേര്‍ ഒരു യുവതിയെ പ്രണയിച്ചത് അവസാനിച്ചത് കൊലപാതകത്തില്‍. ചൊവ്വാഴ്ചയാണ് നാഗ്പൂരിനെ നടുക്കിയ സംഭവമുണ്ടായത്. 40കാരനായ നിതിൻ രോഹൻബാഗാണ് 35കാരിയായ യുവതിയുടെ മുറിയില്‍ കൊല്ലപ്പെട്ടത്. രോഹൻബാഗിന്റെ ബന്ധുവായ രാജേഷ് ചവാനാണ് (ഗബ്ബര്‍ -47) പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് ചവാൻ 35 കാരിയായ യുവതിയുമായി ലിവ് ഇൻ റിലേഷനിലായിരുന്നു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്.

എന്നാല്‍, യുവതിയുമായി ബന്ധുവായ രോഹൻബാഗ് അടുക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ രണ്ട് മരുമക്കളുടെ സഹായം തേടി രോഹൻബാഗിനെ കൊലപ്പെടുത്താൻ രാജേഷ് ചവാൻ പദ്ധതിയിട്ടു. ആരോഗ്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് രാജേഷ് ചവാൻ. തന്നെ അപമാനിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് രാജേഷ് ചവാൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് നിതിൻ രോഹൻബാഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിനിമാ ഹാളിലെ ജീവനക്കാരനാണ് നിതിൻ. എന്നാല്‍ മുന്നറിയിപ്പിന് പിന്നാലെ ഇമാംബാഡ പൊലീസ് സ്റ്റേഷനില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ജാട്ട് തരോഡിയിലെ വീട്ടില്‍ നിന്ന് യുവതിയുടെ കിടപ്പുമുറിയില്‍ നിന്ന് യുവതിയോടൊപ്പം നിതിനെ പിടികൂടിയതോടെ രാജേഷ് രോഹനെ വെട്ടിക്കൊലപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ കിടക്കയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ആഴത്തിലേറ്റ ഏഴ് വെട്ടുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആദ്യ ഭാര്യയില്‍ നിന്ന് അകന്ന ശേഷം 12 വര്‍ഷമായി രാജേഷ് ചവാൻ യുവതിയോടൊപ്പമായിരുന്നു താമസം. ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നടത്താൻ കേസ് പുരോഗമിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടെ യുവതി നിതിൻ രോഹൻബാഗുമായി അടുത്തു. രോഹൻബാഗ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു.

രോഹൻബാഗും യുവതിയുമായുള്ള ബന്ധം ബന്ധുക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സിരാസ്പേട്ടില്‍ നിന്ന് വീട്ടുപകരണങ്ങള്‍ ജാട്ട് തരോഡിയിലെ പുതിയ വാടക സ്ഥലത്തേക്ക് മാറ്റാൻ രാജേഷ് രോഹൻബാഗിന്റെ സഹായം തേടിയതാണ് സംഭവങ്ങളുടെ തുടക്കം. ഈ കാലയളവിലാണ് നിതിനും യുവതിയും അടുപ്പത്തിലായത്. ഇതിനിടെ സഹായിക്കാനെന്ന പേരില്‍ നിതിൻ രോഹൻബാഗ് രാജേഷിന്റെ വീട്ടില്‍ താമസം തുടങ്ങി. എന്നാല്‍ പതിയെ രാജേഷിന് ബന്ധത്തില്‍ സംശയം തോന്നുകയും യുവതിയുമായി വഴക്കിടുകയും ചെയ്തു. ഇതിനിടെ രാജേഷ് ആദ്യ ഭാര്യയെ കാണാൻ തുടങ്ങി. രോഹൻബാഗിന്റെ ഭാര്യ ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ച്‌ മനസ്സിലാക്കുകയും യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ വീട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. ഈ സംഭവ വികാസങ്ങള്‍ക്കിടെയാണ് കുടുംബത്തെയും നാടിനെയും ഞെട്ടിച്ച്‌ അരുംകൊല നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക