ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവടക്കം വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ അഭിഭാഷക അറസ്റ്റില്‍. പാര്‍വതി എസ്.കൃഷ്ണനെയാണ് വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ടുകൊച്ചി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പാലാരിവട്ടം സെന്‍റ് മാര്‍ട്ടിൻ റോഡില്‍ പാപ്പാളിപറമ്ബ് വീട്ടില്‍ പി.എ ജൂഡ്സണ്‍ നല്‍കിയ പരാതിയിലാണ് അഭിഭാഷകയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പുണിത്തുറ വില്ലേജ് 11.30 സെന്‍റ് സ്ഥലം, നിലം എന്നത് മാറ്റി പുരയിടമാക്കി തരാമെന്ന് പറഞ്ഞ് 2021 ഒക്ടോബറില്‍ 40000 രൂപ കൈപ്പറ്റുകയും മൂന്നു വര്‍ഷമായിട്ടും തരം മാറ്റാതെ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയുടെ കൈയ്യൊപ്പോടു കൂടിയ ശിപാര്‍ശ കത്ത്, നോട്ടീസ്, ഹൈക്കോടതി ഉത്തരവ് എന്നിവ പരാതിക്കാരന് നല്‍കുകയായിരുന്നു. പിന്നീട് തുടര്‍ നടപടികളില്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്, ജൂഡ്സണ്‍ ഫോര്‍ട്ടുകൊച്ചി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.