ഉത്തര്‍ പ്രദേശിലെ ജലൗനില്‍ ബി.ജെ.പിയുടെ സമ്മേളനത്തിനിടെ വനിത അംഗങ്ങള്‍ നടുറോഡില്‍ തമ്മിലടിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നാരീ ശക്തി വന്ദൻ സമ്മേളനത്തിനിടയിലാണ് സംഭവം. പരസ്പരം മുടി പിടിച്ച്‌ വലിക്കുകയും താഴെ തള്ളിയിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ചില പുരുഷന്മാരെത്തിയും വീണ് കിടക്കുന്ന സ്ത്രീകളെ മര്‍ദിക്കുന്നത് കാണാം. തമ്മിലടിയുടെ കാരണം വ്യക്തമായിട്ടില്ല.

സംഭവത്തില്‍ ബി.ജെ.പിയെ പരിഹസിച്ച്‌ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാൻ യോഗി ആദിത്യനാഥ് ആദ്യം സ്വന്തം അണികളെ അച്ചടക്കം പഠിപ്പിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക