ഏകദിന ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ ക്ലാസിക് മത്സരം കാണാൻ നിരവധി ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 1,32,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ നിറയെ ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകര്‍ നിറഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ഉണ്ടായ ഒരു രംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

മത്സരത്തില്‍ പാക് പേസര്‍ ഹാരിസ് റൗഫിനെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സിക്സര്‍ പറത്തുന്നതിനിടെയാണ് സംഭവം. ഗ്യാലറിയിലുണ്ടായിരുന്ന ആരാധകന്‍റെ മുഖത്ത് സുരക്ഷാ ഉദ്യോഗസ്ഥയായ വനിതാ പൊലീസ് അടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. വനിതാ പൊലീസ് ആരാധകന്‍റെ കരണത്തടിക്കുന്നതും ആരാധകന്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാൻ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വനിതാ പൊലീസ് ആരാധകന്‍റെ കരണത്തടിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് ആരാധകന്‍റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇന്ത്യൻ പൊലീസ് സംവിധാനത്തിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ അയാള്‍ക്ക് അടി കൊള്ളേണ്ടത് തന്നെയായിരുന്നു എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക