നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ അര്‍ച്ചന അര്‍ച്ചന ഗൗതമിനെ ദില്ലയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തുവച്ച്‌ കൈയ്യേറ്റം ചെയ്തതായി പരാതി. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 2011 മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നടി അര്‍ച്ചന ഗൗതം. കഴിഞ്ഞ യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി ഇവര്‍ മത്സരിച്ചിട്ടുമുണ്ട്.

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ കാണാന്‍ വേണ്ടിയാണ് അര്‍ച്ചന ഗൗതം പിതാവിനൊപ്പം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയത്. വനിത സംഭരണ ബില്ല് പാസാക്കിയതില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ കാണുവാന്‍ എത്തിയതായിരുന്നു അര്‍ച്ചന ഗൗതം. എന്നാല്‍ അവിടെ തടിച്ചുകൂടിയ കുറച്ചുപേര്‍ അര്‍ച്ചന ഗൗതമിനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരുടെ ആക്രമണം തടുക്കാന്‍ ശ്രമിച്ച നടിയുടെ പിതാവ് റോഡില്‍ തളര്‍ന്നു വീഴുന്നതായ മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്. അതേ സമയം പിന്നീട് സംഭവത്തോട് പ്രതികരിച്ച അര്‍ച്ചന റോഡില്‍ വെച്ചുള്ള ബലാത്സംഗത്തിന് സമാനമായിരുന്നെന്നും സംഭവത്തിന്‍റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് പറഞ്ഞു. റോഡില്‍വെച്ച്‌ തന്നേയും പിതാവിനേയും ഡ്രൈവറേയും മര്‍ദ്ദിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് എന്നാണ് അര്‍ച്ചന പറയുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തിയ തനിക്ക് പ്രവേശനം നിഷേധിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് ഇടയാക്കിയത് എന്നാണ് നടി പറയുന്നത്.