പൊലീസ് അന്വേഷണം തുടരുന്നതിനിടെയില്‍ ചൊക്ലിയില്‍ വീട്ടില്‍ നിന്നും കാണാതായ 16 പവന്‍ കിടപ്പുമുറിയിലെ കട്ടിലിനടയില്‍ നിന്നും നാടകീയമായി കണ്ടെത്തി. ചൊക്ലി കാഞ്ഞിരത്തിന്‍ കീഴിലെ പാലയുള്ള കണ്ടി യിലെ സൈബു അബ്ദുല്ലയുടെ വീട്ടില്‍ നടന്ന കവര്‍ചയിലാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. സംഭവത്തില്‍ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയിലാണ് നഷ്ടമായെന്ന് കരുതിയ സ്വര്‍ണം തിരികെ ലഭിക്കുന്നത്.

പരാതിക്കാരിയായ 70 വയസുകാരി സൈബുവിന് ഓര്‍മക്കുറവുണ്ടെന്നാണ് പൊലീസ് പറയുന്നത്. കട്ടിലിനടിയില്‍ സ്വര്‍ണം മറന്നു വച്ചതാകാനാണ് സാധ്യതയെന്ന് ചൊക്ലി എസ് ഐ ആര്‍ എസ് രഞ്ജു പറഞ്ഞു. സൈബു ഏറെയായി തനിച്ചാണ് താമസം. 16 പവനാണ് കാണാതായതെന്ന പരാതി ലഭിച്ച ഉടന്‍ തന്നെ ചൊക്ലി പൊലീസ് വീട്ടിലെത്തി അന്വേഷണമാരംഭിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പറമ്ബില്‍ തേങ്ങ പറിക്കാനായി തൊഴിലാളി വന്നപ്പോള്‍ വാതില്‍ ചാരി പുറത്ത് പോയതായിരുന്നു സൈബു. തിരിച്ച്‌ വന്നപ്പോഴാണ് വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. അലമാരയുടെ താക്കോല്‍ സൂക്ഷിച്ച സ്ഥലത്ത് നിന്ന് തന്നെ കണ്ടെടുത്തിരുന്നു.സാധനങ്ങള്‍ ഒന്നും വാരി വലിച്ചിട്ടിട്ടില്ല. മറ്റൊന്നും മോഷണം പോയിരുന്നുമില്ല. വിരലടയാള സയന്റിഫിക് വിദഗ്ധരും, ഡോഗ് – സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്തിയിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക