ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള ‘ഏകത്വത്തിന്റെ പ്രതിമ’ രാജ്യത്തിന് സമര്‍പ്പിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. നര്‍മ്മദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഓംകാരേശ്വരില്‍ സ്ഥിതിചെയ്യുന്ന സ്തൂപം ഇന്നലെ രാവിലെ 10.30ന് നടന്ന ചടങ്ങില്‍ ശിവരാജ് സിംഗ് ചൗഹാൻ അനാച്ഛാദനം ചെയ്തു. ആദി ശങ്കരാചാര്യരുടെ സ്തൂപം അനാച്ഛാദനം ചെയ്തതിനു പിന്നാലെ മ്യൂസിയവും ഗവേഷണ കേന്ദ്രവുമായ ഏകാത്മാ ധാമിന്റെ തറക്കല്ലിടലും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് നിര്‍വഹിച്ചു.
കേരളത്തില്‍ ജനിച്ച ആദിശങ്കരാചാര്യര്‍ തന്റെ അറിവ് നേടിയത് ഓംകാരേശ്വരിലാണ്. അറിവിന്റെ പാരമ്ബര്യം അവിടെ നിന്ന് അവസാനിക്കരുത്, വരും തലമുറകളും അറിവ് നേടുന്നത് ഇത് തുടരണമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഏകാത്മാ ധാം ദര്‍ശനം ഭാവിയില്‍ ലോകത്തെ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദി ഗുരു ശങ്കരാചാര്യ രാജ്യത്തെ സാംസ്‌കാരികമായി ബന്ധിപ്പിക്കാൻ പ്രവര്‍ത്തിച്ചു. വേദങ്ങളുടെ സാരാംശം സാധാരണക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹം പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ നാല് ആശ്രമങ്ങളും അദ്ദേഹം പണിതു. അതുകൊണ്ടാണ് ഇന്ത്യ ഇന്ന് ഒന്നിച്ചിരിക്കുന്നത്. അതിനാല്‍, അവിടെ ദൈവിക പ്രതിമ സ്ഥാപിക്കുക മാത്രമല്ല, ഞങ്ങള്‍ അവിടെ ഏകാത്മാ ധാം നിര്‍മ്മിക്കാനും പോകുന്നുവെന്നും മുഖ്യമന്ത്രി സിംഗ് ചൗഹാൻ വ്യക്തമാക്കി.