തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാര്‍പ്പിലെ ബസുടമയ്ക്ക് നേരെയുണ്ടായ അക്രമസംഭവത്തില്‍ തുറന്ന കോടതിയില്‍ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ അജയൻ. ഇക്കാര്യം അറിയിച്ച്‌ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും കോടതിയലക്ഷ്യ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്നും സിഐടിയു നേതാവ് ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ കേസിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ബസുടമയുടെ നാല് ബസുകള്‍ക്കും തടസമില്ലാതെ സര്‍വീസ് നടത്താൻ പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവിന് പിന്നാലെ അക്രമ സംഭവമുണ്ടായത് പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷ് സ്വമേധയാ കേസെടുത്തത്. ബസുകള്‍ നിരത്തിലിറക്കാൻ സമ്മതിക്കാതെ സിഐടിയു നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉടമ രാജ്മോഹനും ഭാര്യമിനിക്കുട്ടിയും നല്‍കിയ ഹര്‍ജിയില്‍ ഒരു മാസത്തേക്ക് പോലീസ് സംരക്ഷണം നല്‍കാൻ ജൂണ്‍ 23ന് ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം എസ്പി, കുമരകം സിഐ എന്നിവര്‍ക്കായിരുന്നു നിര്‍ദേശം. എന്നാല്‍, ഉത്തരവിന് ശേഷവും ഹര്‍ജിക്കാരന് നേരെ ആക്രമണം നടന്നതായി മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. കോട്ടയം എസ്പി, കുമരകം സിഐ എന്നിവരെ ഒന്നും രണ്ടും എതിര്‍ കക്ഷികളാക്കിയാണ് കേസെടുത്തിടരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക