മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാര്‍ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി. ഗണേഷ് കുമാര്‍ ആറ് മാസം തന്നെ തടവില്‍ പാര്‍പ്പിച്ചതായി പരാതിക്കാരി ആരോപിച്ചു. താൻ അവസരവാദിയല്ലെന്നും പിന്നാമ്ബുറ കഥകള്‍ പുറത്ത് പറഞ്ഞാല്‍ അവര്‍ തന്നെയാണ് മോശമാകുകയെന്നും പരാതിക്കാരി. റിപ്പോര്‍ട്ടര്‍ ടിവിയോട് ആണ് ഇവർ പ്രതികരണങ്ങൾ നടത്തിയത്. ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ മൊഴിമാറ്റാൻ സമ്മര്‍ദ്ദം ചെലുത്തി എന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് നീതി ലഭിച്ചില്ലെന്നും സൈബര്‍ ഇടങ്ങളില്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും പരാതിക്കാരി പറഞ്ഞു.
എൽഡിഎഫിനെയും സിപിഎമ്മിനെയും ന്യായീകരിച്ചും കോൺഗ്രസിനെ പഴി ചാരിയും സോളാർ നായിക വീണ്ടും എത്തുമ്പോൾ: സോളാർ നായിക പ്രതികരണങ്ങൾ നടത്തിയിരിക്കുന്നത് റിപ്പോർട്ടർ ടിവിയോട് ആണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അടക്കം ഒരുപക്ഷേ കൈരളി ചാനലിനേക്കാൾ ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പക്ഷപാതപരമായി നിലകൊണ്ടു എന്ന ആക്ഷേപം റിപ്പോർട്ടർ നേരിടുന്നുണ്ട്. ഉമ്മൻചാണ്ടിയെ സിബിഐ അന്വേഷണം കൊണ്ടുവന്ന അറസ്റ്റ് ചെയ്യിക്കാൻ നീക്കം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് ആക്ഷേപം സജീവമാകുന്നതിന് ഇടയാണ് വീണ്ടും സോളാർ നായികയുടെ രംഗപ്രവേശം. സോളാർ വിഷയം വിവാദമാക്കിയതിന് പിന്നിൽ കോൺഗ്രസുകാരാണ് എന്ന് വെളിപ്പെടുത്തലും കോൺഗ്രസിലെ ഐ ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഉള്ള ആരോപണങ്ങളുമാണ് ഇവർ ഉന്നയിക്കുന്നത്.
പരാതിക്കാരിയുടെ വാക്കുകള്‍: ‘പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കെട്ടുകഥയാണോയെന്നതിന് കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരം പറയയേണ്ടത്. സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. അവരുടെ ഗ്രൂപ്പ് സമവായങ്ങളുടെ ഭാഗമായിട്ടും അധികാര കൈമാറ്റത്തിന്റെ വടംവലിക്കകത്തും എന്നെ പിടിച്ചിട്ടുപോയതുകൊണ്ടാണ് രാഷ്ട്രീയം കലര്‍ന്നത്. 2013-ല്‍ ജയിലില്‍ പോകുമ്ബോള്‍ ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ആ സമയത്തും രാഷ്ട്രീയകാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഞാനല്ല പത്രത്തില്‍ കൊടുത്തത്. ജയിലില്‍ കിടക്കുമ്ബോള്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലല്ലോ.
2011-ല്‍ യുഡിഎഫ് അധികാരത്തിലെത്തുന്ന സമയം പ്രധാനപ്പെട്ട ചുമതലകള്‍ വീതംവെക്കാന്‍ എഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുണ്ടായ സമവായമുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി അതിന് വഴങ്ങാതെ നില്‍ക്കുന്ന സമയത്താണ് ഞാന്‍ ഇതിലേക്ക് എത്തിപ്പെടുന്നത്. ഗണേഷ്‌കുമാറുമായി ഒരു ബന്ധം ഉണ്ടായിരുന്നുവെന്ന് അന്നത്തെ ചീഫ് വിപ്പ് മനസ്സിലാക്കുന്നു. ഉമ്മന്‍ചാണ്ടി മാറാന്‍ തയ്യാറാവാത്ത സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഞാന്‍ കയറിയിറങ്ങുന്നത് ഐ ഗ്രൂപ്പ് നേതാക്കള്‍ നോട്ടീസ് ചെയ്തിരുന്നു. അത് ആരൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ ഒരുപാട് പേരുടെ മുഖംമൂടി വലിച്ചുകീറേണ്ടി വരും.
2013-ലാണ് സോളാര്‍ കേസ് വരുന്നത്. ജൂലൈ 20-ന് ഞാന്‍ ഹറാസ്‌മെന്റിനെ പറ്റി പരാതി നല്‍കി. അന്നൊക്കെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ സ്വാധീനം എവിടെയാണ്? അന്ന് ജയിലില്‍ എത്തി എന്റെ വായ് മൂടികെട്ടി, എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും എന്റെ കുഞ്ഞുങ്ങളെവെച്ച് ബ്ലാക്ക് മെയില്‍ ചെയ്തും എന്റെ മൊഴി മാറ്റിച്ചത് യുഡിഎഫ് തന്നെയല്ലേ.മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ എന്റെ അമ്മയുടെ അടുത്ത് നേരിട്ട് സംസാരിച്ചതുകൊണ്ടല്ലേ ജയിലിനുള്ളില്‍ വെച്ച് മൊഴി തിരുത്തേണ്ടി വന്നത്.
2015-ല്‍ എന്റെ വീഡിയോകള്‍ നാട് മുഴുവന്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ചു. എന്നെങ്കിലും ഒരിക്കല്‍ ഈ വിഷയങ്ങള്‍ പുറത്തുവന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ ഞാനൊരു മോശം സ്ത്രീയാണെന്ന ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് അവര്‍ക്കുണ്ടായിരുന്നത്. ഞാൻ ഒരിക്കലും ആരുടേയും സമ്മര്‍ദ്ദം മൂലമല്ല പരാതികള്‍ ഉന്നയിച്ചത്. പലപ്പോഴും എന്റെ കുടുംബത്തിന് മേലുണ്ടായ സമ്മര്‍ദ്ദം മൂലമാണ് ആ പരാതികള്‍ ഒതുക്കി വെച്ചത്. ആ സമ്മര്‍ദ്ദം എനിക്കുണ്ടാക്കിയത് യുഡിഎഫുകാരാണ്. ബെന്നി ബെഹനാൻ, തമ്ബാനൂര്‍ രവി മുതലായവരുടെ ശബ്ദ രേഖകള്‍ 2016-ല്‍ പുറത്തുവന്നതാണ്.പഴയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉമ്മൻ ചാണ്ടി എന്ന നമ്മുടെ മുൻമുഖ്യമന്ത്രിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് എന്ന് മനസിലാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത് പുറത്തുകൊണ്ടുവരുകയും, അതിലൂടെ ആഭ്യന്തരം ഉള്‍പ്പടെയുള്ള സ്ഥാനമാനങ്ങള്‍ കിട്ടി കഴിഞ്ഞപ്പോള്‍ അവര്‍ അത് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു.
അതിന് വേണ്ടി ജയിലില്‍ ഉണ്ടായിരുന്ന എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും കുടുംബത്തെ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയുമുണ്ടായി. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തി.ഞാൻ ഒരിക്കലും അവസരവാദിയല്ല. ഗണേഷ് കുമാറിനെ പോലെ അവസരത്തിന് അനുസരിച്ച് മാറി കളിക്കാനറിയില്ല. ഞാൻ ഒരു അഭിനേതാവല്ല. അങ്ങനെ അഭിനയിക്കുന്നവര്‍ക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുമായിരിക്കും. ഞാൻ അഭിനയിക്കാൻ താല്‍പര്യപ്പെടുന്നില്ല.
2014 ഫെബ്രുവരി 21-ന് ശേഷം എന്നെ ജയിലില്‍ നിന്ന് നേരിട്ട് അദ്ദേഹത്തിന്റെ കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം എന്നെ തടവില്‍ വെക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് കുമാര്‍ പറയട്ടെ. അതിന്റെ പിന്നാമ്ബുറ കഥകള്‍ വെളിയില്‍ വന്നാല്‍ അവര്‍ക്ക് തന്നെയായിരിക്കും ചീത്തപ്പേരുണ്ടാകുന്നത്. ഒരാളുടെ മരണത്തെ മുതലെടുത്ത്, അത് വിറ്റ് കാശാക്കാൻ ഞാൻ രാഷ്ട്രീയക്കാരിയല്ല.എനിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. ഞാനാണ് ഇപ്പോഴും വേട്ടയാടപ്പെടുന്നത്. 2015 മുതല്‍ തുടങ്ങിയ സൈബര്‍ അറ്റാക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഞാൻ ഒരു സാധാരണ സ്ത്രീയാണ്. സോളാര്‍ കേസില്‍ നിരന്തരം വിചാരണ നേരിടുന്ന ഒരു പ്രതിയെന്ന് വേണമെങ്കില്‍ പറയാം. ആ പേരിലാണ് ഞാൻ മുന്നോട്ട് പോകുന്നത്.