ദമ്ബതിമാരെ ആഡംബര ഹോട്ടലില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ സാമ്ബത്തിക പ്രശ്‌നങ്ങളെന്ന് സൂചന. സാമ്ബത്തികമായി ഉയര്‍ന്ന നിലയിലായിരുന്ന ഇവര്‍ക്ക് ഇടക്കാലത്തുണ്ടായ സാമ്ബത്തികപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.സുഗതൻ, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സുഗതൻ ഏറെക്കാലം മസ്‌കറ്റിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി ചെന്നൈയില്‍ സ്‌പെയര്‍പാര്‍ട്സ് വ്യാപാരം നടത്തിവരികയായിരുന്നു. അഞ്ച് ദിവസം മുമ്ബാണ് സുഗതനും സുനിലയും പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തത്. ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങള്‍ക്കു മുൻപ് ഈ ഹോട്ടലില്‍ നടത്തിയിരുന്നു. വലിയ ആസ്തി ഉണ്ടായിരുന്ന സുഗതന് അടുത്തിടെ സാമ്ബിത്തിക ബാധ്യത വന്നിരുന്നു.
ദിവസങ്ങള്‍ക്കു മുൻപാണ് മകള്‍ക്കൊപ്പം വന്ന് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയെടുത്തു നല്‍കിയശേഷം മകള്‍ മടങ്ങിപ്പോയി. അധികം പുറത്തൊന്നും പോകാത്ത ഇവര്‍ കൂടുതല്‍ സമയവും മുറിക്കുള്ളിലാണ് കഴിഞ്ഞു. ബുധനാഴ്ച വൈകീട്ട് മുറി വൃത്തിയാക്കാൻ എത്തിയവര്‍ മുറി തുറക്കാത്തതിനെ ദുരൂഹമായി കണ്ടു. തുടര്‍ന്ന് ജീവനക്കാര്‍ മ്യൂസിയം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.
ചുമരിലുറപ്പിച്ച വസ്ത്രങ്ങളിടുന്ന സ്റ്റാൻഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ മകളുടെ വിവാഹം ഇതേ ഹോട്ടലില്‍ വച്ചായിരുന്നുവെന്നും മകളെ ഉപദ്രവിക്കരുതെന്നും സൂചിപ്പിച്ച ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുഗതൻ ഏറെക്കാലം മസ്‌കറ്റിലായിരുന്നു. പ്രവാസജീവിതം മതിയാക്കി വന്നശേഷം ചെന്നൈയില്‍ സ്പെയര്‍പാര്‍ട്‌സ് വ്യാപാരവും നടത്തിയിരുന്നു. ഇതോടെ സാമ്ബത്തിക പ്രതിസന്ധി തുടങ്ങിയെന്നാണ് സൂചന.
പിന്നീട് ഇവര്‍ മലയിൻകീഴ് കരിപ്പൂര് പ്രകൃതി ഗാര്‍ഡൻസ് ധനികയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഈ വീട് വിറ്റ് ഇവിടെനിന്നു മാറി പടിഞ്ഞാറേക്കോട്ടയ്ക്കടുത്ത് താമസം തുടങ്ങി. ഈ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഹോട്ടലില്‍ മുറിയെടുത്ത് താമസം തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. നാട്ടുകാരോടു വലിയ അടുപ്പം സൂക്ഷിച്ചിരുന്നില്ല.