നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗിക ബന്ധത്തിനു ശേഷം പണം നല്‍കിയതും ചാറ്റില്‍ വ്യക്തമായിരുന്നു.
പ്രതിയായ 46 കാരനാണ് ജാമ്യം ലഭിച്ചത്. ഇരയായ യുവതിയുമായി ഇയാൾ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളുടെ ഉള്ളടക്കം പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചാറ്റുകളിൽ നിന്ന് ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നും, ലൈംഗികബന്ധം പുലർത്തിയതിനു ശേഷം ഇയാൾ യുവതിക്ക് പ്രതിഫലമായി 5000 രൂപ കൈമാറിയിട്ടുണ്ടെന്നും വ്യക്തമായി.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാൻ വൈകിയതും കോടതി കണക്കിലെടുത്തു. 10000 രൂപയുടെ സ്വന്തം ബോണ്ടിന്മേലാണ് ജാമ്യം. യുവതിയെ മദ്യം നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് ജാമ്യം ലഭിച്ചത്.