പോക്സോ കേസില്‍ പ്രതിയായ യുവാവിനെ പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ഥിനിക്കൊപ്പം റിസോര്‍ട്ടില്‍ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂര്‍മഠം മേലെ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷിദ് മുഹമ്മദ് (24) നെയാണ് തിങ്കളാഴ്ച കല്പറ്റ പോലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട്ട് സ്വകാര്യ ബസ് ഡ്രൈവറാണ് ഇയാള്‍. പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ഥിനികളെ റിസോര്‍ട്ടിലെത്തിച്ച്‌ പീഡിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മലപ്പുറം വാഴക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പോക്സോ കേസിലാണ് കല്പറ്റ പോലീസ് മുര്‍ഷിദ് മുഹമ്മദിനെ അന്വേഷിച്ചത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതി കല്പറ്റയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് എത്തിയപ്പോഴാണ് കല്പറ്റയിലെ റിസോര്‍ട്ടില്‍നിന്ന് മറ്റൊരു സ്കൂള്‍വിദ്യാര്‍ഥിനിക്കൊപ്പം ഇയാളെ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബസ് ഡ്രൈവറായ മുര്‍ഷിദ് മുഹമ്മദ് സ്കൂള്‍വിദ്യാര്‍ഥിനികളെ പ്രണയംനടിച്ച്‌ വയനാട്ടിലെ റിസോര്‍ട്ടുകളിലെത്തിച്ച്‌ പീഡിപ്പിക്കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട്ടുനിന്ന് വിദ്യാര്‍ഥിനികളെ സ്വന്തം കാറിലാണ് ഇയാള്‍ വയനാട്ടില്‍ എത്തിച്ചിരുന്നത്. സ്കൂളിലേക്കും ട്യൂഷനും മറ്റും പോവുന്നസമയത്ത് കുട്ടികളെ കാറില്‍ കയറ്റികൊണ്ടുവന്നശേഷം വൈകീട്ട് സ്കൂള്‍വിടുന്ന സമയമാകുമ്ബോഴേക്ക് കോഴിക്കോട്ടേക്ക് തിരികെെയത്തിക്കുകയാണ് ചെയ്തിരുന്നത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാര്‍ഥിനികളെയാണ് ഇയാള്‍ പ്രണയംനടിച്ച്‌ വലയിലാക്കിയതെന്നും പോലീസ് പറഞ്ഞു. പന്തീരാങ്കാവ് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുണ്ട്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, റിസോര്‍ട്ടില്‍ വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണമെന്നും പ്രായപൂര്‍ത്തിയാവത്തവരാണ് ഒപ്പമുള്ളതെങ്കില്‍ പോലീസില്‍ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ട് റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് പോലീസ് അറിയിച്ചു.കല്പറ്റ ഇൻസ്പെക്ടര്‍ അഗസ്റ്റിൻ, എസ്.ഐ.മാരായ അബ്ദുള്‍കലാം, ടി. അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുര്‍ഷിദ് മുഹമ്മദിനെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക