‘വൈ ഷുഡ് മെൻ ഹാവ് ഓള്‍ ദ ഫണ്‍?’ സ്ത്രീലോകത്ത് പലപ്പോഴും മുഴങ്ങുന്ന ചോദ്യമാണിത്. പുരുഷന്മാര്‍ക്ക് മാത്രം മതിയോ സന്തോഷം. പോരെന്ന് തോന്നുന്ന സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യുന്ന ഇടമാണ് കെനിയയിലെ ഗാംബിയ. ഫീമെയില്‍ സെക്സ് ടൂറിസത്തിന് പേരുകേട്ട ഇടമാണ് ഗാംബിയ. പട്ടായ ഇഷ്ടപ്പെടുന്ന പുരുഷന്മാരെ പോലെ ‘അണ്‍ലിമിറ്റഡ് ഫണ്‍’ ആസ്വദിക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നും സ്ത്രീകള്‍ ഇവിടേക്ക് തനിച്ച് യാത്ര ചെയ്ത് എതതുമത്രെ.
പുരുഷ ലൈംഗിക തൊഴിലാളികള്‍, സെക്സ് ഡാൻസ്, മസാജ് പാര്‍ലര്‍, ഡാൻസ് ബാറുകള്‍ എന്നിവ സ്ത്രീകള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന ടൂറിസം കേന്ദ്രമാണു വെസ്റ്റ് ആഫ്രിക്കയിലെ ഗാംബിയ. ഗാംബിയയിലെ പുരുഷന്മാരാണ് സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി പരസ്യം ചെയ്യുന്നത്. ‘ഹോളിഡേ റൊമാൻസ്, ലോങ് ടേം റിലേഷൻ’ ആവശ്യമുള്ള സ്ത്രീകളെ ക്ഷണിക്കുന്ന പരസ്യങ്ങള്‍ വഴിയരികില്‍ കാണാം. ആഫ്രിക്കൻ യുവക്കളുടെ സൗഹൃദത്തിനായി ലക്ഷത്തിലേറെ വിദേശ വനിതകള്‍ ഓരോ വര്‍ഷവും ഗാംബിയയില്‍ എത്തുന്നു.
‘സെനെഗാംബിയ സ്ട്രിപ്പ്’ എന്നറിയപ്പെടുന്ന തീരമേഖലയാണ് ലൈംഗിക ടൂറിസത്തിന് ഏറെ ജനപ്രിയമായ പ്രദേശങ്ങളിലൊന്നാണ്. ഇവിടുത്തെ തെരുവുകളില്‍ ‘ബംസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന പുരുഷ ലൈംഗികത്തൊഴിലാളികളെ കാണാം. അധികം പ്രായമില്ലാത്ത, ചെറുപ്പക്കാരായ യുവാക്കള്‍ക്കാണ് കൂടുതല്‍ ഡിമാൻഡ്.വെറും ലൈംഗികത ആസ്വദിക്കല്‍ എന്ന രീതിയിലല്ല ഇവിടേക്ക് കൂടുതല്‍ സ്ത്രീകളും എത്തുന്നത്. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തില്‍ ഇതിനെ സെക്സ് ടൂറിസം എന്ന് വിളിക്കുക ബുദ്ധിമുട്ടാണ്.
ഇഷ്ടമുള്ള ഒരാളെ കണ്ടെത്തിയ ശേഷം അയാളുമായി പ്രണയത്തിലാകുന്നതാണ് പൊതുവേയുള്ള രീതി. അയാളുടെ കൂടെ പറ്റാവുന്നിടത്തോളം കാലം ജീവിതം പങ്കിടുന്നതും കാണാം. അങ്ങനെ ഉണ്ടാകുന്ന ശാരീരിക ബന്ധം ന്യായീകരിക്കാവുന്നതും സാധാരണ രണ്ടു കമിതാക്കള്‍ തമ്മിലുണ്ടാകുന്നതുപോലെയുള്ള ഒന്നുമാണ് എന്നാണ് ഇങ്ങനെ എത്തിച്ചേരുന്ന സ്ത്രീകളുടെ നിലപാട്.
യൂറോപ്പില്‍ നിന്നുമാണ് ഇവിടേക്ക് കൂടുതലും സെക്സ് ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്നതത്രേ. മധ്യവയസ്കരായ, യൂറോപ്യൻ സ്ത്രീകള്‍ ഹോളിഡേ റൊമാൻസിനും നൈറ്റ് സ്റ്റാൻഡുകള്‍ക്കുമെല്ലാമായി ഗാംബിയയെ ഒരു ആശ്രയ സ്ഥാനമായി കാണുന്നു. വീസയ്ക്കായി വിവാഹം കഴിക്കുന്നതു പോലുള്ള തട്ടിപ്പുകളും ഇതിനിടെ ധാരാളം അരങ്ങേറുന്നുണ്ട്. യൂറോപ്യൻ സ്ത്രീകളെ പ്രണയത്തിൻറെ പേരില്‍ പറ്റിച്ച് പണം അടിച്ചുമാറ്റുന്ന റാക്കറ്റുകളും ഇവിടെ സജീവമാണ്.
ഗാംബിയയില്‍ ലൈംഗിക ടൂറിസത്തിൻറെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു ഘടകം അവിടുത്തെ ദാരിദ്ര്യമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഇവിടത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം പേര്‍ക്കും ഒരു ദിവസം 1.25 ഡോളറില്‍ താഴെയാണ് വരുമാനം. ആവശ്യമായ തൊഴിലവസരങ്ങള്‍ ഇല്ല. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ സ്വന്തം ശരീരം തന്നെ അവര്‍ മൂലധനമായി കാണുന്നു. പണം, സമ്മാനങ്ങള്‍, യൂറോപ്പിലേക്ക് കുടിയേറാനുള്ള വിസ എന്നിവ നേടുന്നതിനുള്ള മാര്‍ഗമായി ഗാംബിയൻ പുരുഷന്മാര്‍ പാശ്ചാത്യ വനിതാ വിനോദസഞ്ചാരികളോട്’ തന്ത്രപരമായ ലൈംഗികത’ പ്രയോഗിക്കുന്നു.
ലൈംഗിക ടൂറിസത്തിൻറെ കേന്ദ്രമായി രാജ്യം മാറുന്നതിനോട് ഗാംബിയൻ സര്‍ക്കാരിന് അത്ര യോജിപ്പില്ല. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ അവര്‍ നടത്തുന്നുണ്ടെങ്കിലും ടൂറിസം എന്നത് സമ്ബദ്‍വ്യവസ്ഥയുടെ ഒരു പ്രധാനഘടകമായതിനാല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുക പ്രായോഗികമല്ല. അതുകൊണ്ടുതന്നെ തായ്‍ലൻഡിലും ജമൈക്കയിലുമൊക്കെ കാണുന്നതുപോലെയുള്ള തരം ലൈംഗിക ടൂറിസം ഇവിടെയും വളര്‍ന്നു കൊണ്ടേയിരിക്കുന്നു.
കരീബിയൻ ദ്വീപസമൂഹത്തിലുള്ള ഡൊമിനിക്കൻ റിപ്പബ്ലിക്, ആംസ്റ്റര്‍ഡാം, സ്പെയിൻ, നെതര്‍ലൻഡ്സ്, ബ്രസീല്‍, ഫിലിപ്പീൻസ്, ബാര്‍ബഡോസ്, ക്യൂബ എന്നിവയും ലൈംഗിക ടൂറിസം പ്രോത്സാഹിപ്പിക്കുന്ന മറ്റു ചില രാജ്യങ്ങളാണ്. സ്റ്റാഗ് ഹോളിഡേ, ഡാൻസ് പാര്‍ട്ടി എന്നിവ പോലുള്ള പരിപാടികളുമായി നെതര്‍ലൻഡ്സില്‍ ലൈംഗിക ടൂറിസം നിയമപരമായി അംഗീകൃതമാണ്. സ്പെയിനിലെ മാഡ്രിഡ്, ഇബിസ, ബാര്‍ലസലോണ നഗരങ്ങളില്‍ ചുവന്ന തെരുവുകള്‍ കാണാം.
ലൈംഗിക ടൂറിസം നിരുത്സാഹപ്പെടുത്തുന്ന ബ്രസീലിലാണ് കഴിഞ്ഞ അൻപതു വര്‍ഷത്തിനിടെ ലോകത്ത് ഏറ്റവുമധികം ലൈംഗിക ടൂറിസം വികസിച്ചത്. ഫിലിപ്പീൻസിലെ മനിലയിലുള്ള ഒലോങാപോ, ഏയ്ഞ്ചലസ് നഗരങ്ങളിലെ മസാജ് പാര്‍ലറുകള്‍ പ്രസിദ്ധമാണ്. തായ്‌ലൻഡിൻറെ ആകെ വരുമാനത്തിൻറെ അൻപതു ശതമാനം ടൂറിസം മേഖലയില്‍ നിന്നാണ്. ലൈംഗിക ടൂറിസം തഴച്ചു വളരുന്ന പട്ടായ, ഫുക്കറ്റ്, പഠോങ് തുടങ്ങിയ പ്രദേശങ്ങള്‍ വിനോദസഞ്ചാരമേഖലയുടെ നെടുംതൂണുകളാണ്.