ജീവിതത്തില്‍ മറ്റൊരു ആശ്രയവും ഇല്ലാതാകുമ്ബോള്‍ വേശ്യാവൃത്തിയിലേക്ക് ഇറങ്ങുന്ന നിരവധി സ്ത്രീകള്‍ നമ്മുടെ ഇടയിലുണ്ട്..പണത്തിനുവേണ്ടി മനസ്സില്ലാമനസ്സോടെ ഈ രംഗത്തേക്ക് കടന്നു വരുന്നവരും പൂര്‍ണ്ണ സമ്മതത്തോടെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരും ഇവിടെയെന്നല്ല എല്ലായിടത്തും എല്ലാക്കാലത്തുമുണ്ട്. എന്നാല്‍ ഇന്ന് പുരുഷന്മാരും ഈ മേഖല പതിയെ കൈയ്യടക്കിക്കഴിഞ്ഞിട്ടുണ്ട്‌. പണത്തിനുവേണ്ടിയാണ് അവരും ഈ തൊഴിലിലേക്ക്‌ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ശാരീരികമായി ബന്ധപ്പെടാൻ താല്പര്യമുള്ള സ്ത്രീകള്‍ ഇത്തരം പുരുഷന്മാരെ ബന്ധപ്പെടുകയും കാര്യം സാധിക്കും ചെയ്യുന്നു.ചില പുരുഷന്മാര്‍ ഈ ജോലി പാര്‍ട്ട്റ്റൈമായി ചെയ്യുമ്ബോള്‍ മറ്റുചിലര്‍ മുഴുവൻ സമയവും ഈ രംഗത്ത് തന്നെയുണ്ട്.സ്ത്രീകള്‍ക്ക് ലൈംഗികസുഖം നല്‍കി പണം സമ്ബാദിക്കുന്ന ഇത്തരം പുരുഷ വേശ്യകള്‍ ഇന്ന് നമ്മുടെ കൊച്ചിയിലും കോഴിക്കോട്ടും വരെയുണ്ടെന്നാണ് യാഥാര്‍ത്ഥ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുരുഷ വേശ്യാവൃത്തി കേരളത്തില്‍ Amsterdam തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.മെയില്‍ എസ്കോര്‍ട്ട് എന്നു വിളിക്കുന്ന ആഗോള സെക്സ് വാണിഭത്തിന്റെ കേരളത്തിലേ ഏറ്റവും വലിയ കേന്ദ്രങ്ങള്‍ കോവളവും കൊച്ചിയും കോഴിക്കോടുമാണെന്നാണ് വിവരം‌. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഈ വ്യവസായത്തിന്‌ മലയാളത്തിലുള്ള വിളിപേര്‍ ‘കൂത്താടി’ എന്നാണ്‌. കൂത്താടികളായ ചെറുപ്പക്കാരായ പുരുഷന്മാരെ കൂടുതലും കാഴ്ച്ചവയ്ക്കുന്നത് വിദേശ, അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകള്‍ക്കാണ്‌. കൂടാതെ സ്വന്തമായി എസ്കോര്‍ട്ട് സൈറ്റുകള്‍ വഴി ബിസിനസുകള്‍ പിടിക്കുന്ന യുവാക്കളും ഇല്ലാതില്ല.

വാടകയ്ക്ക് പുരുഷന്മാരെ നല്കുന്ന സംഘങ്ങള്‍ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്.ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയും പുരുഷ ശരീര വ്യാപാരം പൊടിപൊടിക്കുന്നു. വിദേശീയരായ സ്ത്രീകളാണ്‌ ഹോട്ടലുകളിലേ മുഖ്യ കസ്റ്റമര്‍മാര്‍. ഇവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാര്‍ ഉറപ്പുവരുത്തും. വിദേശ വനിതകള്‍ക്കായി കൂത്താടികളായി വരുന്ന ആണ്‍കുട്ടികളുടെ എച്.ഐ.വി ടെസ്റ്റ് വരെ ഏജന്റുമാര്‍ നടത്തി റിസള്‍ട്ട് മദാമ മാര്‍ക്കും സായിപ്പന്മാര്‍ക്കും നല്കുന്നു. ചില മെഡിക്കല്‍ ലാബുകള്‍ ഇത്തരം ടെസ്റ്റുകള്‍ക്ക് ഇരട്ടി തുക നല്കി കച്ചവടത്തിന്‌ കൂട്ടു നില്‍ക്കുന്നുമുണ്ട്.

കോളേജ് വിദ്യാര്‍ഥികളും പണത്തിനായി ഇതിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഒരു രാത്രിക്ക് 4000-10000 രൂപ വരെയാണ് ആണുങ്ങള്‍ക്ക് നല്കുന്നത്. ഏജന്‍സിയുടെ കമ്മീഷന്‍ കഴിഞ്ഞാണിത്. ഇടപാടുകാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ടിപ്പ് വേറെ. കൊച്ചിയിലെ ഒരു തിയറ്റര്‍ പരിസരത്തെ കോഫി ഹൗസ് ഇത്തരം മെയില്‍ എസ്‌കോര്‍ട്ടുകാരെ തപ്പാനെത്തുന്ന യുവതികളുടെ കേന്ദ്രമാണ്.

മെയില്‍ എസ്‌കോര്‍ട്ടിംഗ് കേരള എന്നു നെറ്റില്‍ സെര്‍ച്ചു ചെയ്താല്‍ ഇത്തരത്തില്‍ സര്‍വീസ് നല്കുന്ന നിരവധി സൈറ്റുകള്‍ കാണുവാൻ സാധിക്കും. ഒരു വര്‍ഷം മുമ്ബ് ഇത്തരത്തിലൊരു സംഘം തിരുവനന്തപുരത്തു പോലീസിന്റെ പിടിയിലായിരുന്നു. അന്ന് കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നയാളാണ് പിടിയിലായത്.

എന്നാല്‍, പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണെന്നതാണ് മെയില്‍ എസ്‌കോര്‍ട്ടിംഗിന്റെ പ്രത്യേകത. ഒരു ഹോട്ടലില്‍ രണ്ടു പുരുഷന്മാര്‍ക്കോ അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ക്കോ റൂമെടുക്കാന്‍ അധികം ബുദ്ധിമുട്ടൊന്നുമില്ല.പ്രത്യേകിച്ഛ് ‘തലക്കന’മുള്ള ഹോട്ടലുകളില്‍.ചെറിയ ഹോട്ടലുകളിലും ലോഡ്ജുകളിലുമൊക്കെ പോലീസ് റെയിഡ് നടക്കുമ്ബോള്‍ പേരുകൊണ്ടും സ്റ്റാര്‍ പദവി കൊണ്ടും കേള്‍വി കേട്ട സ്ഥാപനങ്ങള്‍ക്ക് ഇത്തരം ഭയമൊന്നുമില്ല.അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ചും ഈ‌ കലാപരിപാടികള്‍ നടക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക