മണിപ്പൂരില്‍ കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍.ഹെറാദാസ് (32) ആണ് അറസ്റ്റിലായത്. തൗബാല്‍ ജില്ലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്.

സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ചു. കുകി വിഭാഗത്തില്‍പ്പെട്ട ഇവരെ സമീപത്തെ വയലില്‍ വെച്ച്‌ കൂട്ട ബലാത്സംഗം ചെയതതായി കുകി ഗോത്ര സംഘടന ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഭവത്തിന് തൊട്ടു മുമ്ബുള്ള ദിവസമാണ് മെയ്‌തെയ് -കുകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്. വീഡിയോ വൈറലായതോടെ സംഭവത്തെ വിമര്‍ശിച്ച്‌ നിരവധി പേര്‍ രംഗത്ത് വന്നു. കടുത്ത നടപടിയും ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ഐടിഎല്‍എഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വര്‍ഗ കമ്മീഷനിലും പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക