പൈലറ്റ് വാഹനം ആംബുലൻസിനെ ഇടിച്ചിട്ടപ്പോള്‍, പത്ത് മിനിട്ടോളം വണ്ടി നിര്‍ത്തിച്ച് എല്ലാത്തിലും ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് കള്ളമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. അപകടം നടന്ന സ്ഥലത്തേക്ക് വരാനോ , പരുക്ക് പറ്റിയവരെ നോക്കാനോ പോലുമുള്ള മാനുഷിക മര്യാദ പോലും മന്ത്രി കാണിച്ചില്ലായെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിയമസഭയില്‍ ഡസ്ക്കിന് മുകളില്‍ നിന്ന് കോപ്രായം കാണിച്ചതിന്റെ ദൃശ്യങ്ങള്‍ തത്സമയം മാദ്ധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടിട്ട്, അത് വ്യാജമാണെന്ന് കോടതിയില്‍ പറഞ്ഞ മന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ സത്യസന്ധത പ്രതീക്ഷിക്കണോ എന്നും രാഹുല്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വിദ്യാഭ്യാസ മന്ത്രി V ശിവൻ കുട്ടിയുടെ വാഹന വ്യൂഹം ആംബുലൻസിനെ ഇടിച്ചിട്ടിട്ട് മന്ത്രി നിര്‍ത്താതെ പോയി എന്ന വാര്‍ത്ത ഇന്നലെ പങ്ക് വെച്ചിരുന്നു.അതിന് മന്ത്രി തന്നെ നല്കിയ ക്യാപ്സ്യൂള്‍ , മന്ത്രി വണ്ടി നിര്‍ത്തിച്ചു പത്ത് മിനുട്ടോളം നേരം എല്ലാത്തിലും ഇടപെട്ടിട്ടാണ് പോയത് എന്നായിരുന്നു….എന്നാല്‍ ഇന്ന് കൂടുതല്‍ CCTV ദൃശ്യങ്ങള്‍ പുറത്ത് വരുമ്ബോള്‍ വ്യക്തമാകുന്നത് അപകടം നടന്ന സ്ഥലത്തേക്ക് വരാനോ , പരുക്ക് പറ്റിയവരെ നോക്കാനോ പോലുമുള്ള മാനുഷിക മര്യാദ പോലും മന്ത്രി കാണിച്ചില്ലായെന്നാണ്… എന്നിട്ടു ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നു…നിയമസഭയില്‍ ഡസ്ക്കിനു മുകളില്‍ നിന്ന് കോപ്രായം കാണിച്ച ദൃശ്യങ്ങള്‍ തത്സമയം മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടിട്ട്, ആ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കോടതിയില്‍ പറഞ്ഞ മന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ സത്യസന്ധത പ്രതീക്ഷിക്കണോ?’TCTV’ ചതിച്ചതാണ്