കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പരാതിയുമായി ആലപ്പുഴ സ്വദേശിയായ യുവാവ്. ഭക്തി ഗാന രചയിതാവ് കൂടിയായ കണ്ണൻ ഭാസിയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കൃപാസനം പത്രവുമായെത്തുന്നവര്‍ വീട്ടുകരെയടക്കം ഭീഷണിപ്പെടുത്തുന്നതായും മതം മാറാൻ പണം വാഗ്ദാനം ചെയ്തെന്നും യുവാവ് വെളിപ്പെടുത്തി.
ജര്‍മ്മനിയിലായിരുന്ന സമയത്തും ഭീഷണിപ്പെടുത്തി, പണം വാഗ്ദാനം ചെയ്തും ക്രിസ്തുമതത്തിലേക്ക് മാറാൻ നിര്‍ബന്ധിച്ചു. മതം മറിയില്ലെങ്കില്‍ യൂറോപ്യൻ രാജ്യങ്ങളിലെ ജയിലഴിക്കുള്ളില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും കണ്ണൻ ഭാസി ആരോപിക്കുന്നു.
കേരളത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇതില്‍ കണ്ണികളാണ്. സ്ത്രീകളെ ഉപയോഗിച്ചാണ് പ്രലോഭനങ്ങള്‍ കൂടുതലായി വരുന്നത്. ആലപ്പുഴയില്‍ നില്‍ക്കാൻ കഴിയാതെ വന്നതോടെയാണ് ജില്ല വിട്ടതെന്നും കണ്ണൻ ഭാസി പറഞ്ഞു. അതേസമയം വീട് കയറി മതം മാറാൻ നിര്‍ബന്ധിക്കുന്നത് പതിവായതോടെ യുവാവ് കോടതിയെ സമീപിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്.