തിരൂരിലെ വ്യാപാരി മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുപ്രതി ഫര്‍ഹാനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാര്‍ വീണ്ടും രംഗത്ത്. ഫര്‍ഹാന പക്കാ ഫ്രോഡാണെന്നാണ് നാട്ടുകാരായ യുവാക്കള്‍ ആരോപിക്കുന്നത്. തൊട്ടടുത്തുള്ള വരമ്ബത്ത് കൂടെയാണ് അവളും അനിയനും സിഗരറ്റ് വലിച്ചും, കഞ്ചാവ് വച്ചും നടക്കുന്നത്. ഞങ്ങളൊക്കെ ഇത് കണ്ടിട്ടുള്ള ആളുകളാ… ഇതൊക്കെ നാട്ടുകാര്‍ക്ക് സ്ഥിരം കാഴ്ചയാണ്.

ചില ആളുകള്‍ പറയുന്നുണ്ട് അവള്‍ പഠിക്കാൻ മിടുക്കി ആയിരുന്നുവെന്ന് … ഏഴാം ക്ലാസില്‍ മോഷണം നടത്തിയിട്ട് സ്കൂളിന്ന് പുറത്താക്കിയതാണ്. എന്നിട്ടാണ് പറയുന്നത് പഠിക്കാൻ മിടുക്കി ആയിരുന്നെന്ന്. പക്കാ ഫ്രോഡാണ് അവള്‍… ഫര്‍ഹാനയ്ക്ക് സുഹൃത്തുക്കളായിട്ട് ഉണ്ടായിരുന്നത് ആണുങ്ങള്‍ മാത്രമായിരുന്നു. പോസ്റ്റോഫീസിന് അടുത്തുള്ള ആണുങ്ങളെല്ലാം നമ്ബര്‍ വാങ്ങി സ്ഥിരം വിളിക്കാറുണ്ടായിരുന്നു. ഫര്‍ഹാനയുടെ ഉമ്മ പറഞ്ഞത് പോലെ അത് ഞങ്ങള്‍ക്കും അറിയാം. ഞങ്ങളൊക്കെ ഫേസ്ബുക്കില്‍ ഫര്‍ഹാനയുടെ മ്യുച്ചല്‍ ഫ്രണ്ട്സ് ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷിബിലിയുമായിട്ട് ഹോട്ടല്‍ മുറിയില്‍ നഗ്നരായി കിടക്കുന്ന ചിത്രങ്ങള്‍ ഫര്‍ഹാന തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.അത്തരം കാര്യങ്ങള്‍ക്ക് പോലും മടിയില്ലാത്തവളാണ് ഫര്‍ഹാന. ഫര്‍ഹാനയുടെ ഹണി ട്രാപ്പ് കഥകള്‍ കേട്ടിട്ട് തങ്ങള്‍ക്ക് അതിശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. പക്വത കുറവ് കൊണ്ടൊന്നുമല്ല, ഇത്രയും വലിയ ഒരാളെ ഹോട്ടല്‍ മുറിയില്‍ വിളിച്ച്‌ വരുത്തി ട്രാപ്പിലാക്കാൻ പറ്റുമെങ്കില്‍ അതിന് മുകളിലും അവള്‍ക്ക് ചെയ്യാൻ കഴിയില്ലേ? എന്ന് നാട്ടുകാരനായ യുവാവ് ചോദിക്കുന്നു.തങ്ങള്‍ക്ക് ഇതൊരു അതിശയമായി തോന്നുന്നില്ലെന്നും, ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് മുമ്ബേ അറിയാമെന്നും ഇവര്‍ പറയുന്നു.

ഷിബിലി കഞ്ചാവിന് അടിമയാണെന്നും ഇതുകാരണം നാട്ടുകാര്‍ ഓടിച്ച്‌ വിട്ടിട്ടുണ്ടെന്നും പറയുന്നു. ഒരു ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഷിബിലി കഞ്ചാവ് വലിച്ച്‌ ഇവിടെ ഇരുന്നത്. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്ത് ഓടിച്ച്‌ വിട്ടു. പോലീസിനോട് പരാതി പറഞ്ഞെങ്കിലും വേണ്ട നടപടികള്‍ എടുത്തിരുന്നില്ലെന്ന് പറയുന്നു. പിന്നെയും വന്നെങ്കിലും തങ്ങള്‍ക്ക് ഇതില്‍ ഇടപെടുന്നതില്‍ പരിധി ഉണ്ടെന്ന് യുവാക്കള്‍ പറയുന്നു.

ഇനി പുറത്ത് നിന്ന് ഒരാള്‍ വന്നാല്‍ അത് ചോദ്യം ചെയ്യുമെന്നാണ് നാട്ടുകാരുടെ നിലപാട്. ആദ്യം ആരാണ് എന്താണെന്ന് ചോദിച്ചിരുന്നില്ല അതാണ് ഇപ്പോള്‍ ഈ പ്രശ്നം ഉണ്ടാകാൻ കാരണമായതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.അതേ സമയം വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേര്‍ന്നായിരുന്നു. ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഫര്‍ഹാന, ഷിബിലി, വാലുപറമ്ബില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക