കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കേസിലെ പ്രതി തൃശൂര്‍ വാടാനപ്പിള്ളി തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36) എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ രണ്ടു ദിവസം മുൻപാണു പാലക്കാട് തിരുനെല്ലായി സ്വദേശിയായ ലിൻസിയെ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് യുവതി മരിച്ചു.
തുടര്‍ന്ന് എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. പ്രതിയും യുവതിയും ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ വിദേശയാത്ര, കടബാധ്യതകള്‍ എന്നിവ പറഞ്ഞു തര്‍ക്കമുണ്ടായപ്പോള്‍ ജെസില്‍ യുവതിയെ മുഖത്ത് അടിച്ചു. താഴെവീണ യുവതിയെ ചവിട്ടി അവശനിലയിലാക്കി.
ബോധരഹിതയായിട്ടും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടുകാരെ ഫോണില്‍ വിളിച്ചു കുളിമുറിയില്‍ വീണു ബോധംനഷ്ടപ്പെട്ടതായി പറഞ്ഞു. പിന്നീട് വീട്ടുകാര്‍ വന്നു ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു മരണം. തലയ്‌ക്കേറ്റ ക്ഷതമാണു മരണകാരണം.ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടില്‍ പോള്‍സന്റെയും ഗ്രേസിയുടെയും മകള്‍ ലിൻസിയെ (26) ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവതി മരിച്ചു.
ലിൻസിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് രാവിലെ 9 മണിക്ക് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. എസ്‌എച്ച്‌ഒ സനീഷ്, എസ്‌ഐമാരായ എയിൻ ബാബു, ഫൈസല്‍, രാജേഷ് കെ.ചെല്ലപ്പൻ, എഎസ്‌ഐ സിമി, ഷിഹാബ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.