വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം പെണ്‍കുട്ടിയോട് തന്റെ പിതാവുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധം പിടിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. അങ്കിത് എന്ന പേരിലായിരുന്നു ഇയാള്‍ പെണ്കുട്ടിയുമായും അടുത്തതും പ്രണയം നടിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും.
എന്നാല്‍, പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അങ്കിത് അല്ലെന്നും, ഇയാളുടെ ഒറിജിനല്‍ പേര് ആബിദ് എന്നാണെന്നും പോലീസ് കണ്ടെത്തി. അങ്കിത് എന്ന് പരിചയപ്പെടുത്തിയ ആബിദ് തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയത്തിലാവുകയായിരുന്നുവെന്നും, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും യുവതി പറയുന്നു. എന്നാല്‍, പിന്നീട് തന്റെ സ്വകാര്യ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാൻ തുടങ്ങി എന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.
നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, തന്നെ നിര്‍ബന്ധിച്ച് മാംസം കഴിപ്പിക്കുകയും ആബിദിന്റെ പിതാവുമായി അവിഹിതബന്ധം സ്ഥാപിക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന നിയമപ്രകാരവും മറ്റ് വകുപ്പുകളും ചേര്‍ത്ത് യുവാവിനെതിരെ കേസെടുത്തതായി സിറ്റി പോലീസ് സൂപ്രണ്ട് (എസ്പി) രാഹുല്‍ ഭാട്ടി പറഞ്ഞു.