മുംബൈ: ഭോജ്പുരി സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ആകാന്‍ക്ഷ ദുബെയുടേത്. പൊട്ടിക്കരഞ്ഞുകൊണ്ട് വീഡിയോ സൈബറിടത്തില്‍ പങ്കുവെച്ചതിന് ശേഷമാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷം അന്വേഷണം പുരോഗമിക്കവേ നടിയുടെ പുതിയ വീഡിയോയും പുറത്തുവന്നു. സാമൂഹ്യ മാധ്യമങ്ങളിലാണ് വീഡിയോ പ്രചരിക്കുന്നത്. ഗായകന്‍ സമര്‍ സിംഗിനെതിരെയാണ് വീഡിയോയില്‍ ആകാന്‍ക്ഷ ദുബൈ സംസാരിക്കുന്നത്.

നടിയുടെ മരണത്തില്‍ ആരോപണവിധേയനാണ് ഗായകന്‍ സമര്‍ സിങ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സമര്‍ ആണെന്നാണ് ആകാന്‍ക്ഷ പറയുന്നത്. എന്ത് തെറ്റാണ് താന്‍ ചെയ്തത് എന്ന് എനിക്ക് അറിയില്ല. ഈ ലോകത്തില്‍ തനിക്ക് ജീവിക്കണ്ട. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സമര്‍ സിങ് മാത്രമാണ് ഉത്തരവാദിയെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ആകാന്‍ക്ഷ ദുബൈ പറയുന്നു. ആകാന്‍ക്ഷയുടെ മരണത്തിന് ശേഷം ഒളിവിലായ സമര്‍ സിങിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാസം മാര്‍ച്ച്‌ 26നാണ് സാരാനാഥിലെ ഒരു ഹോട്ടല്‍ മുറില്‍ ആകാന്‍ക്ഷ ദുബൈയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുടെ ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നില്ല. എങ്കിലും ആത്മഹത്യ തന്നെ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആകാന്‍ക്ഷ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയില്‍ എത്തിയതായിരുന്നു നേരത്തെ വാലന്റൈന്‍സ് ദിനത്തില്‍ നടന്‍ സമര്‍ സിങ്ങുമൊത്തുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. ‘ഹാപ്പി വാലന്റൈന്‍സ് ഡേ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങള്‍ ഇരുവരും അടുപ്പത്തിലാണെന്ന് സൂചന നല്‍കുന്നതായിരുന്നു. എന്നാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്നതില്‍ ഇതുവരെയും വ്യക്തതയില്ലെന്നാണ് വിവരം.

നടി ജീവനൊടുക്കാന്‍ കാരണം സമര്‍ സിങ്ങാണെന്ന് നടിയുടെ അമ്മ ആരോപിച്ചിരുന്നു. സമര്‍ സിങ് വിദേശത്തേക്ക് കടക്കാന്‍ ഒരുങ്ങുകയാണെന്ന് സൂചനയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. പിന്നാലെ അറസ്റ്റുംചെയ്തു. 25 കാരിയായ ആകാന്‍ഷ ദുബെ (അസമിസവെമ ഊയല്യ) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ടിക് ടോക്, ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെ താരമായ ആകാന്‍ഷ മ്യൂസിക് വീഡിയോകളും ചെയ്തതതിനു ശേഷമാണ് ഭോജ് സിനിമയിലെത്തുന്നത്. മികച്ച അഭിനയ മുഹൂര്‍ത്തങ്ങളോടെ ഒരുപിടി സിനിമകളുടെ ഭാഗമായി കരിയര്‍ വളര്‍ന്നു വരികയായിരുന്നു. മാര്‍ച്ച്‌ 26 ന് രാവിലെ വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്.

ആകാന്‍ഷ അഭിനയിച്ച മ്യൂസിക് വീഡിയോ റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളിലാണ് മരണ വിവരവും പിന്നാലെയെത്തിയത്. ‘യേ ആരാ കഭി ഹര നഹി’ എന്ന മ്യൂസിക് വീഡിയോയില്‍ ഭോജ്പുരി നടന്‍ പവന്‍ സിംഗും ആകാന്‍ഷയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. പൊലീസ് ഹോട്ടല്‍ മുറി പരിശോധിക്കുകയും മൊബൈലും മറ്റും ഡിവൈസുകളും പിടിച്ചെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെ ഫോണ്‍ കോളുകളും വാട്‌സ് ആപ് സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി നടി വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നതെന്ന് അടുപ്പമുള്ളവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

മരിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്ബ് നടി ഇന്‍സ്റ്റഗ്രാമില്‍ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോ ആകാന്‍ഷ ഷെയര്‍ ചെയ്തിരുന്നു. പിന്നീടത് വീഡിയോ ഡിലീറ്റ് ചെയ്തു. അതിനും മണിക്കൂറുകള്‍ക്കു മുമ്ബ് ശനിയാഴ്ച രാത്രി തന്നെ ഭോജ്പുരി ഗാനത്തില്‍ കണ്ണാടിക്ക് മുന്നില്‍ ബെല്ലി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയും നടി പങ്കുവെച്ചിരുന്നു. ആകാന്‍ഷയുടെ സമീപകാല സോഷ്യല്‍ മീഡിയ പോസ്റ്റുകളും പൊലീസ് പരിശോധിച്ചിുന്നു.

1996-ല്‍ ജനിച്ച ആകാന്‍ഷ ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ചെറിയ വീഡിയോകള്‍ ചെയ്താണ് അഭിനയം തുടങ്ങുന്നത്. തുടര്‍ന്ന് മ്യൂസിക് വീഡിയോകളിലേക്ക് അവസരം ലഭിച്ചു. 2019 ല്‍ മേരി ജംഗ് മേരാ ഫൈസ്ല എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. മുജ്സെ ശാദി കരോഗി, വീരോണ്‍ കെ വീര്‍, ഫൈറ്റര്‍ കിങ്, കസം ബദ്നാ വാലെ കി- 2 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ അഭിനയ മികവുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ ഇടം നേടാന്‍ ആകാന്‍ഷയ്ക്ക് കഴിഞ്ഞിരുന്നു.

ഉത്തര്‍ പ്രദേശിലെ ഭദോഹി ജില്ലയില്‍ പാര്‍സിപൂര്‍ ഗ്രാമത്തിലാണ് അകാന്‍ക്ഷ ജനിച്ചത്. മൂന്നാം വയസില്‍ മാതാപിതാക്കളോടൊപ്പം മുംബൈയിലേക്ക് താമസം മാറി. മകളെ ഐപിഎസ് ഓഫീസര്‍ ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ചെറുപ്പം മുതല്‍ നൃത്തത്തിലും അഭിനയത്തിലും താല്പര്യമായിരുന്ന ആകാന്‍ഷ വീട്ടുകാരെ സമ്മതിപ്പിച്ച്‌ സിനിമാലോകത്തേക്ക് എത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക